Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:35 AM GMT Updated On
date_range 23 March 2018 5:35 AM GMTകടമേരി ആരോഗ്യ ഉപകേന്ദ്രത്തിന് മരണമണി; നിലംപൊത്താൻ പാകത്തിൽ കെട്ടിടം
text_fieldsbookmark_border
നാദാപുരം: അധികൃതരുടെ അനാസ്ഥയിൽ കടമേരി പ്രാഥമിക ആരോഗ്യ ഉപകേന്ദ്രത്തിന് മരണമണി. അരനൂറ്റാണ്ട് പിന്നിട്ട ആരോഗ്യ ഉപകേന്ദ്രമാണ് നശിക്കുന്നത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കുത്തിവെപ്പും മരുന്നുകളും പോഷകാഹാരങ്ങളും സ്ഥിരമായി വിതരണം ചെയ്യുന്നതിനുപുറമെ രണ്ട് നഴ്സുമാരുടെ സേവനവും ഈ ഉപകേന്ദ്രത്തിൽനിന്ന് ലഭിച്ചിരുന്നു. രോഗികളെ പരിശോധിക്കാനും മരുന്ന് സൂക്ഷിക്കാനും ജീവനക്കാര്‍ക്ക് താമസിക്കാനും സൗകര്യമുണ്ടായിരുന്ന കെട്ടിടത്തിെൻറ ഓടും കഴുക്കോലും തകര്‍ന്നതോടെ ജീവനക്കാര്‍ ഇവിടെനിന്ന് താമസം വാടക കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ നഴ്‌സുമാരുടെ സേവനം ഭാഗികമായി. കെട്ടിടത്തിലെ ജനലുകളും മറ്റു ഫര്‍ണിച്ചര്‍ സാധനങ്ങളും നശിച്ചതോടെ മരുന്നുകളും മറ്റും സൂക്ഷിക്കാനും സൗകര്യമില്ലാതായി. നാലുവര്‍ഷം മുമ്പ് നാട്ടുകാരുടെ മുറവിളിയെ തുടർന്ന് കെട്ടിടത്തിെൻറ നിലം ടൈല്‍ പാകിയിരുന്നെങ്കിലും മേല്‍ക്കൂര അറ്റകുറ്റപ്പണി നടത്തിയില്ല. കഴിഞ്ഞവർഷം ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപ ഉപകേന്ദ്രത്തിനുവേണ്ടി നീക്കിെവച്ചെങ്കിലും ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. photo: kadameri 10.jpg കടമേരിയിലെ തകര്‍ന്നുവീഴാറായ പ്രാഥമിക ഉപകേന്ദ്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story