Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:14 AM GMT Updated On
date_range 21 March 2018 5:14 AM GMTറേഷൻ കടകളിൽ ഇ^പോസ് മെഷീൻ സ്ഥാപിച്ചു തുടങ്ങി; ഏപ്രിലിൽ പൂർണമാകും
text_fieldsbookmark_border
റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചു തുടങ്ങി; ഏപ്രിലിൽ പൂർണമാകും മുജീബ് ചോയിമഠം കോഴിക്കോട്: ജില്ലയിലെ റേഷൻ കടകളിൽ ഇ-പോസ് മെഷീൻ (ഇലക്ട്രോണിക് പോയൻറ് ഒാഫ് സെയിൽ) സ്ഥാപിച്ചു തുടങ്ങി. സിറ്റി സൗത്ത് റേഷനിങ് ഒാഫിസിനു കീഴിൽ വരുന്ന മുഖദാർ, ഇടിയങ്ങര, ഫ്രാൻസിസ് റോഡ് എന്നീ ഭാഗത്തുള്ള കടകളിലാണ് പരീക്ഷണാർഥം കഴിഞ്ഞ ദിവസം സിവിൽ സൈപ്ലസ് അധികൃതർ മെഷീൻ സ്ഥാപിച്ചത്. മെഷീൻ സ്ഥാപിച്ച 21കടകളിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും നൽകിയിട്ടുണ്ട്. ജില്ലയിൽ ആകെയുള്ള 975 റേഷൻകടകളിൽ അവശേഷിക്കുന്നവയിൽ ഏപ്രിൽ പതിനഞ്ചിനകം മെഷീൻ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് ജില്ലാ സപ്ലൈസ് ഒാഫിസർ മനോജ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ഇവർക്കുള്ള പരിശീലനം ഇൗ മാസം 27, 28 തീയതികളിലും ഏപ്രിൽ രണ്ടിനുമായി നടക്കും. ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷൻകടകളിലും ഇൗമാസം മുതൽ ഇ-പോസ് യന്ത്രം സ്ഥാപിക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. റേഷൻ കാർഡുടമയോ കാർഡിൽ പേരുള്ള ആളുടെയോ വിരലടയാളം യന്ത്രം വഴി സ്കാൻചെയ്ത് റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന സംവിധാനമാണിത്. കൊല്ലം ജില്ലയിൽ ഏതാണ്ട് മുഴുവനായും ഇ-പോസ് സംവിധാനം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. റേഷൻ സാധനങ്ങൾ അനർഹരുടെ പക്കൽ എത്താതിരിക്കാനുള്ള മികച്ച മാർഗമായാണ് അധികൃതർ കരുതുന്നത്. മറ്റുള്ളവരുടെ കാർഡുകൾ ദുരുപയോഗം ചെയ്യുന്നതായും അനർഹർ റേഷൻ സാധനങ്ങൾ വാങ്ങുന്നതായും നേരത്തേ പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story