Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:41 AM GMT Updated On
date_range 17 March 2018 5:41 AM GMTപിറന്നാൾ ആഘോഷിക്കാനെത്തിയ സുഹൃത്തിെൻറ മരണാനന്തര ചടങ്ങിൽ നൊന്ത് സഹപാഠികൾ
text_fieldsbookmark_border
വെസ്റ്റ്ഹിൽ: 18ാം പിറന്നാൾ ദിനം ആേഘാഷിക്കാൻ വിദ്യാലയത്തിലെത്തിയ സുഹൃത്തിെൻറ മൃതദേഹം പൊതുദർശനത്തിന് വെക്കേണ്ടിവന്ന ദുർവിധിയിൽ ഉരുകുകയാണ് വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക്കിലെ വിദ്യാർഥികൾ. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച രണ്ടാംവർഷ സിവിൽ വിദ്യാർഥി ആദർശ് ജയപ്രകാശിെൻറ ഒാർമകളാണ് വിദ്യാർഥികളെ വേട്ടയാടുന്നത്. 18 വയസ്സ് പൂർത്തിയാകുന്ന വെള്ളിയാഴ്ച പിറന്നാൾ ആേഘാഷിക്കുന്നതിന് സുഹൃത്തുക്കളുമൊന്നിച്ച് വ്യാഴാഴ്ച തന്നെ ആസൂത്രണങ്ങൾ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 8.15ഒാടെ സുഹൃത്തായ അക്ഷയിനോടും മറ്റു മൂന്ന് സുഹൃത്തുക്കളോടുമൊത്ത് വരക്കൽ ക്ഷേത്രത്തിൽ പോകാനിരിക്കെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ക്ഷേത്ര പരിസരത്തെത്തിയതോടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഛർദിക്കുകയും ചെയ്തതിനെ തുടർന്ന് ഉടൻ ഒാേട്ടായിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒാേട്ടായിൽ വെച്ച് ബോധരഹിതനായി. ദുരന്തം വേട്ടയാടിയ കുടുംബമാണ് ആദർശിെൻറത്. പിതാവ് മരിച്ചിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. 18 വയസ്സ് പൂർത്തിയായതിനാൽ ഉടൻ ലൈസൻസ് എടുക്കണമെന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു. മികച്ച സംഘാടകനും എൻ.എസ്.എസ് വളൻറിയറുമായിരുന്നു. ഏക സഹോദരി ഹൃദ്യ ബിരുദ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story