Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 5:23 AM GMT Updated On
date_range 12 March 2018 5:23 AM GMTപൾസ് പോളിയോ: ജില്ലയിൽ 1,85,105 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി
text_fieldsbookmark_border
കോഴിക്കോട്: ഊർജിത പൾസ് പോളിയോ ഇമ്യൂണൈസേഷെൻറ ഭാഗമായി ജില്ലയിൽ 1,85,105 കുട്ടികൾക്ക് പ്രതിരോധ തുള്ളിമരുന്ന് നൽകി. ഇതിൽ 533 പേർ ഇതരസംസ്ഥാനക്കാരുടെ മക്കളാണ്. 2229 ബൂത്തുകളും ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലായി 58 ട്രാൻസിറ്റ് ബൂത്തുകളും 74 മൊബൈൽ ബൂത്തുകളും പ്രവർത്തിച്ചു. 2,39,780 കുട്ടികൾക്കാണ് ജില്ലയിൽ പ്രതിരോധ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 77 ശതമാനം പേർക്കാണ് തുള്ളിമരുന്ന് നൽകാൻ കഴിഞ്ഞത്. വിവിധ കാരണങ്ങളാൽ തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നൽകും. ഇതിനായി പരിശീലനം ലഭിച്ച 4000 വളൻറിയർമാർ വീടുകൾ സന്ദർശിക്കുമെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ അറിയിച്ചു. യജ്ഞത്തിെൻറ ജില്ലതല ഉദ്ഘാടനം പുതിയ സ്റ്റാൻഡിൽ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.വി. ലളിതപ്രഭ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജയശ്രീ കീർത്തി അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. വി. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ. ഇ. ബിജോയ്, ഡോ. ആശാദേവി, ഡോ. സേതു ശിവശങ്കർ, ഡോ. പി.എൻ. അജിത, ഡോ. രഞ്ജിത്, ഡോ. പി. പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ സ്വാഗതവും ജില്ല മാസ് മീഡിയ ഓഫിസർ ബേബി നാപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story