Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:20 AM IST Updated On
date_range 7 March 2018 11:20 AM ISTപ്രബന്ധങ്ങൾ കോപ്പിയടിെയന്ന ആരോപണം നിഷേധിച്ച് സർവകലാശാല അധ്യാപകർ
text_fieldsbookmark_border
കോഴിക്കോട്: കേരളത്തിലെ പിഎച്ച്.ഡി പ്രബന്ധങ്ങളിൽ 25 ശതമാനവും കോപ്പിയടിയാണെന്ന പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകർ. ഉർഖുണ്ട് സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് കോപ്പിയടി കണ്ടുപിടിച്ചെതന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇൗ സോഫ്റ്റ്വെയർ ഗവേഷണ പ്രബന്ധങ്ങളെ ഡാറ്റാബേസുമായി താരതമ്യം ചെയ്ത് സാദൃശ്യസൂചിക മാത്രമാണ് നൽകുന്നെതന്ന് അസോസിഷേയൻ ഒാഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്) ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു. സാദൃശ്യസൂചിക മാത്രം പരിഗണിച്ച് പ്രബന്ധം പകർത്തിയെഴുതിയതാണെന്ന് പറയാനാവില്ല. 70 പിഎച്ച്.ഡി പ്രബന്ധങ്ങൾ പരിശോധനക്ക് വിധേയമാക്കി, സാദൃശ്യത്തിെൻറ തോത് കണക്കാക്കുകയായിരുന്നു. ഇതിെൻറ പേരിൽ കേരളത്തിലെ സർവകലാശാലകളിലെ 25 ശതമാനം പ്രബന്ധങ്ങളും കോപ്പിയടിയാണെന്ന പ്രചാരണം അസംബന്ധമാെണന്നും ഡോ. ടി.എം. വിജയൻ, ഡോ. ഹരികുമാരൻ തമ്പി, ഡോ. മുഹമ്മദ് ഹനീഫ ്എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story