Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെ​െട്ടന്നൊന്നും...

പെ​െട്ടന്നൊന്നും പോവില്ല മേയർ ഭവനിലെ പെട്ടിക്കടകൾ

text_fields
bookmark_border
കോഴിക്കോട്: സുസ്ഥിര നഗര വികസന പദ്ധതിയിൽ തൊഴിൽ സംരംഭകർക്ക് കൊടുക്കാനായി എത്തിച്ച പെട്ടിക്കടവണ്ടികൾ നശിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് മേയർ ഭവനിൽ കൊണ്ടിട്ട വണ്ടികൾ ഉപഭോക്താക്കളെ കാത്തിരുന്ന് മഴയും വെയിലുമേറ്റ് തകർന്നിരിക്കുകയാണ്. മൊത്തം 16 ഇരുമ്പ് വണ്ടിക്കടകളാണ് മുൻ ഭരണസമിതിയുടെ കാലത്ത് തയാറാക്കിയത്. എ.ഡി.ബി സഹായത്തോടെയുള്ള സുസ്ഥിര നഗരവികസനപദ്ധതിയുടെ പോവർട്ടി സോഷ്യൽ ഫണ്ട് ഉപയോഗിച്ചാണ് മൊബൈൽ കാർട് എന്ന പേരിൽ വാങ്ങിയത്. ഇതിൽ ഒമ്പതെണ്ണത്തിനാണ് ഉപഭോക്താക്കൾ ഇനിയും വരാത്തത്. അതിനും മുമ്പുള്ള കൗൺസിൽ കാലത്ത് കണ്ടെത്തിയ ഉപഭോക്താക്കൾക്ക് നൽകാനായിരുന്നു കടകൾ. ബാങ്കുകളിൽ നിന്നും മറ്റും ഫയലുകളിൽ തീർപ്പാക്കുന്നതിലുണ്ടായ കാലതാമസം ഉപഭോക്താക്കൾക്ക് പ്രശ്നമായി. സുസ്ഥിര നഗര വികസന പദ്ധതിയുടെ ഓഫിസ് നടപടികൾ പൂർത്തിയായെങ്കിലും ഉപഭോക്താക്കൾക്ക് വായ്പ ശരിയാകുന്നതിലടക്കം താമസം വന്നു. കടയുടെ മൊത്തം ചെലവി​െൻറ 25 ശതമാനമാണ് പദ്ധതിയിൽ സബ്സിഡി നൽകുന്നത്. ഒരു ലക്ഷത്തിലേറെ രൂപ വരുന്ന കടക്ക് 28,000 രൂപയാണ് സബ്സിഡി. സബ്സിഡിയുടെ ശതമാനം കൂട്ടാത്തതിനാൽ ഉപഭോക്താക്കൾക്ക് താൽപര്യം കുറഞ്ഞതും പ്രശ്നമാണ്. കടകൾ തകർന്നതോടെ പെട്ടിക്കടക്ക് ഇനിയാരും വരില്ലെന്ന സ്ഥിതിയാണിപ്പോൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story