Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 5:38 AM GMT Updated On
date_range 9 Jun 2018 5:38 AM GMTപൊലീസ് വാഹന പൂജ: റിപ്പോർട്ട് രണ്ടുദിവസത്തിനകം കൈമാറും
text_fieldsbookmark_border
കോഴിക്കോട്: പൊലീസ് വാഹനം ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ച സംഭവത്തിൽ രണ്ടുദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കൈമാറും. കൺട്രോൾ റൂമിലെ ഡ്രൈവറുൾപ്പെടെ നാലുപേരാണ് യൂനിഫോമിൽ സ്വന്തം നിലക്ക് പുതിയ വാഹനം ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ദിവസമാണ് മുതലക്കുളത്തെ പൊലീസുകാർതന്നെ നടത്തിപ്പുകാരായുള്ള ക്ഷേത്രത്തിൽ വാഹനം പൂജിച്ചത്. വാഹനപൂജയുടെ ദൃശ്യം പൊലീസുകാർക്കിടയിലെ വാട്സ്ആപ്പിൽ പ്രചരിച്ചേതാടെയാണ് പുറംലോകം അറിയുന്നത്. സംഭവം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് െചയ്തതോടെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനോട് ആവശ്യപ്പെട്ടത്. വാഹനം പൂജക്ക് െകാണ്ടുപോയ നാല് ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുത്തശേഷം രണ്ടുദിവസത്തിനകം റിേപ്പാർട്ട് ൈകമാറുമെന്ന് സംഭവം അന്വേഷിക്കുന്ന കൺട്രോൾ റൂമിെൻറ ചുമതലയുള്ള നാർകോട്ടിക് െസൽ അസി. കമീഷണർ എ.ജെ. ബാബു പറഞ്ഞു. അതിനിടെ, മുമ്പ് തളി മഹാശിവക്ഷേത്രത്തിലും പൊലീസ് വാഹനം പൂജിച്ചതായി കണ്ടെത്തി. ഇതിെൻറ ഫോേട്ടായും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story