Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 5:45 AM GMT Updated On
date_range 7 Jun 2018 5:45 AM GMTനിപയുടെ 'അസുഖ'മില്ലാതെ ആറാം ദിനം
text_fieldsbookmark_border
കോഴിക്കോട്: നിപയുടെ 'അസുഖ'മില്ലാത്ത ആറാം ദിനവും പിന്നിടുന്നതോടെ കോഴിക്കോടിന് ആശ്വാസവും പ്രതീക്ഷയും. ബുധനാഴ്ച സംശയാസ്പദമായി മൂന്നു പേരെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് നിപയുെട രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ േഡാ. ആർ.എൽ. സരിത വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആകെ 13 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ നാലുപേർ നേരത്തെ നിപ ബാധിച്ച് മരിച്ചവരുടെ രക്ഷിതാക്കളാണ്. ആകെ 271 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 253ഉം നെഗറ്റീവാണ്. സാധാരണ പനിയുടെയും ഡെങ്കിയുടെയും ലക്ഷണങ്ങളുള്ളവർ ഭയംകാരണം ചികിത്സ തേടാതെ വീട്ടിലിരിക്കരുെതന്ന് ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. നിപ രോഗികളുടെ ചില ബന്ധുക്കളെ ഒറ്റപ്പെടുത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ശക്തമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജപ്രചാരണം നടത്തിയവർക്കെതിരെ ശക്തമായ നടപടി തുടരും. നിരീക്ഷണപട്ടികയിലുള്ളവർക്ക് സൗജന്യ ഭക്ഷ്യസാധന കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും സർക്കാറും നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാെണന്ന് നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയ് കിരൺ പറഞ്ഞു. ഏത് അസുഖം വന്നാലും ആശുപത്രിയെ സമീപിക്കാൻ മടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story