Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 5:20 AM GMT Updated On
date_range 4 Jun 2018 5:20 AM GMTനോമ്പ് വിഭവങ്ങളൊരുക്കാൻ കാറ്ററിങ്ങും സജീവം
text_fieldsbookmark_border
കോഴിക്കോട്: റമദാനിൽ അടുക്കളയിൽ സമയം ചെലവഴിച്ച് ആരാധനകൾക്ക് സമയം നഷ്ടപ്പെടുന്ന കുടുംബിനികൾക്കും ഇഫ്താർ സംഗമം നടത്തുന്നവർക്കും ആശ്വാസമായി കാറ്ററിങ് സ്ഥാപനങ്ങൾ. നഗരങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും ഇത്തരം സ്ഥാപനങ്ങൾ സജീവമാണ്. മുമ്പ് പലഹാരങ്ങൾ മാത്രമുണ്ടാക്കിയിരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ പത്തിരി, വെള്ളപ്പം, നൂൽപുട്ട്, ഇടിയപ്പം, ചപ്പാത്തി, പുട്ട്, ബിരിയാണി, നെയ്ച്ചോർ, ചട്ടിപ്പത്തിരി തുടങ്ങിയ വിഭവങ്ങളെല്ലാം തയാറാക്കുന്നുണ്ട്. ഇഫ്താർ സംഗമങ്ങൾക്കും വിരുന്നുകൾക്കുമെല്ലാം മുൻകൂട്ടി ഒാർഡർ നൽകിയാൽ ഇവർ സാധനങ്ങൾ എത്തിച്ചുകൊടുക്കും. വീടുകളിൽ നേരിട്ടും എത്തിച്ചു നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. പത്തിരിയും ചപ്പാത്തിയും മെഷീനുകൾ ഉപേയാഗിച്ചാണ് ഉണ്ടാക്കുന്നത്. വീടുകളിലെ നോമ്പുതുറക്കാൻ വിഭവങ്ങൾക്കായി നിരവധിയാളുകളാണ് ദിവസവും വരുന്നതെന്ന് മുഖദാറിലെ കെ.എം.ആർ ഫുഡ് പ്രോഡക്ട്സ് ഉടമ കെ. റഷീദ് പറഞ്ഞു. ഒരു ദിവസം 5000 പത്തിരികൾ വെര വിറ്റു പോകാറുണ്ടെന്നും റഷീദ് പറഞ്ഞു. നിപ ഭീതിയിൽ നഗരത്തിൽ ഇഫ്താർ സംഗമങ്ങൾ കുറഞ്ഞതോടെ വിഭവങ്ങൾക്ക് ആവശ്യക്കാർ കുറെഞ്ഞന്നും അദ്ദേഹം പറഞ്ഞു. പത്തിരിക്ക് മൂന്നു രൂപ, ചപ്പാത്തി 3.50, വെള്ളപ്പം നാല്, പുട്ട് ആറ്്, കണ്ണുവെച്ച പത്തിരി എട്ട് എന്നിങ്ങനെയാണ് വില. ചില പ്രദേശങ്ങളിൽ വനിതകളുടെ കൂട്ടായ്മകളും റമദാൻ സ്പെഷൽ കേറ്ററിങ് സ്ഥാപനങ്ങൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story