Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 11:03 AM IST Updated On
date_range 3 Jun 2018 11:03 AM ISTകോർപറേറ്റുകൾക്ക് അവസരമൊരുക്കി കരാർ കൃഷി നിയമത്തിന് ഗോവ സർക്കാർ
text_fieldsbookmark_border
പനാജി: കർഷകരുമായി ചേർന്ന് കോർപറേറ്റുകൾക്കും മറ്റുള്ളവർക്കും വൻതോതിൽ കൃഷിയിറക്കാൻ സൗകര്യമൊരുക്കി ഗോവ സർക്കാർ കരാർ കൃഷി നിയമം കൊണ്ടുവരുന്നു. കാർഷിക വിളകൾക്കു പുറമെ കന്നുകാലി, പാൽ, ഇറച്ചിക്കോഴി തുടങ്ങിയവയിലും കർഷകരെ ഉപയോഗപ്പെടുത്തി വൻകിടക്കാർക്ക് വൻതോതിൽ ഉൽപാദനത്തിന് ഇതുവഴി സാധ്യമാകും. കർഷകർക്ക് മെച്ചപ്പെട്ട വില നൽകുന്നതാണ് പുതിയ സംവിധാനമെന്ന് കൃഷി മന്ത്രി വിജയ് സർദേശായ് പറഞ്ഞു. കഴിഞ്ഞ മാസം, സമാനമായി കരാർ കൃഷി നിയമം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് ഗോവയിലും നടപ്പാക്കുന്നത്. കോർപറേറ്റുകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവക്കെല്ലാം കർഷകരുമായി കരാർ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. കർഷകരുടെ ഭൂമിയിൽ കൃഷിയിറക്കുന്നതിന് നിശ്ചിതസമയത്തേക്കാകും കരാർ നിലനിൽക്കുക. കർഷകന് അർഹമായ തുക ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് സർക്കാർ അവകാശപ്പെടുന്നു. നിലവിലെ വിളകൾതന്നെ പിന്തുടരണമെന്ന് നിർബന്ധമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story