Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:59 AM IST Updated On
date_range 3 Jun 2018 10:59 AM ISTഹോമിയോ ആശുപത്രിയിലെ മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം
text_fieldsbookmark_border
മുക്കം: സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽനിന്ന് ഹോമിയോ മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യമെന്ന് പരാതി. പനിക്കുള്ള മരുന്ന് കഴിച്ചവർക്കാണ് തലവേദന, തലകറക്കം, ശരീരവേദന എന്നിവ അനുഭവപ്പെട്ടത്. മണാശേരി സ്വദേശി വിനോദും കുടുംബവുമാണ് പ്രതിരോധ മരുന്ന് കഴിച്ച് ബുദ്ധിമുട്ടിലായത്. മണാശേരി ഹോമിയോ ഡിസ്പെൻസറിയിൽ നിപ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതായി കാണിച്ച് നോട്ടീസും പതിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഡിസ്പെൻസറിയിൽ ഡോക്ടർമാരില്ലാത്ത സമയത്ത് ഇവിടത്തെ ജീവനക്കാരാണത്രേ മരുന്ന് നൽകിയത്. മുതിർന്നവർക്ക് നാല് ഗുളിക വീതം രണ്ടുനേരം കഴിക്കാനായിരുന്നു നിർദേശം. സംഭവം വിവാദമായതോടെ നഗരസഭ ആരോഗ്യ വിഭാഗം ഡിസ്പെൻസറിയിലെത്തി പരിശോധന നടത്തി നോട്ടീസ് നീക്കി. അതിനിടെ, നിപ വൈറസിനെതിരെ പ്രതിരോധ മരുന്നുകൾ നൽകണമെന്ന് ഹോമിയോ ആശുപത്രികൾക്കോ ഡോക്ടർമാർക്കോ നിർദേശം നൽകിയിട്ടില്ലെന്ന് ഹോമിയോ വകുപ്പ് ഡി.എം.ഒ കവിത പുരുഷോത്തമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story