Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എ.എസിലെ സംവരണം:...

കെ.എ.എസിലെ സംവരണം: സർക്കാർ നിലപാട്​ അനുസരിക്കുമെന്ന്​ പി.എസ്​.സി ചെയർമാൻ

text_fields
bookmark_border
** 70 ശതമാനം തസ്തികകളിലും പി.എസ്.സി ഓൺലൈൻ പരീക്ഷ നടത്തും കോഴിക്കോട്: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ (കെ.എ.എസ്) സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ വഴിയുള്ള നിയമനത്തിൽ സംവരണം പാലിക്കുന്ന വിഷയത്തിൽ സർക്കാറി​െൻറ നിലപാട് അനുസരിച്ച് മുന്നോട്ടുപോകുമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ. സംവരണം തടയുകെയന്നത് പി.എസ്.സിയുടെ രീതിയല്ല. കെ.എ.എസ് നിലവിൽ വന്നാൽ നിയമനത്തിനുള്ള പരീക്ഷകളുടെ നടത്തിപ്പിന് പി.എസ്.സി സജ്ജമാണ്. വിദ്യാസമ്പന്നരായ കൂടുതൽ കേരളീയർക്ക് ജോലിയിൽ പ്രവേശിക്കാൻ കെ.എ.എസ് സഹായകമാകുെമന്നും സക്കീർ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ല, മേഖല പി.എസ്.സി ഓഫിസുകളിൽ ഇ-ഓഫിസ് സംവിധാനത്തി​െൻറ ഉദ്ഘാടനത്തിനുശേഷം വാർത്തസമ്മേളനത്തിലാണ് ചെയർമാൻ ഇക്കാര്യം പറഞ്ഞത്. മികച്ച കമ്പ്യൂട്ടർ ലാബ് സംവിധാനമുള്ള സർക്കാർ എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ, െഎ.ടി.െഎ എന്നിവിടങ്ങളിൽ ഒാൺൈലെൻ പരീക്ഷാകേന്ദ്രം ആറുമാസത്തിനകം സ്ഥാപിക്കും. കൂടുതൽ അപേക്ഷകരുള്ളതൊഴികെ 70 ശതമാനം തസ്തികകളിലും ഇൗ കേന്ദ്രങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. 40,000 ഉദ്യോഗാർഥികൾക്ക് ഓൺലൈനായി പരീക്ഷ എഴുതാൻ സൗകര്യമൊരുക്കും.14 ജില്ലകളിലും സ്വന്തം സ്ഥലത്ത് ഓഫിസ് നിർമിച്ച് ഓൺലൈൻ പരീക്ഷാകേന്ദ്രം സജ്ജമാക്കും. വിവരാത്മക പരീക്ഷയിൽ മൂല്യനിർണയത്തിന് രാജസ്ഥാൻ മാതൃകയിൽ ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനം ഏർപ്പെടുത്തും. ആദിവാസി ഊരുകളിൽനിന്ന് റിക്രൂട്ട്മ​െൻറ് നടത്താനുള്ള തീരുമാനം പാർശ്വവത്കരിക്കപ്പെടുന്നവർക്ക് സർക്കാർ സർവിസിൽ അവസരം ഉറപ്പുവരുത്താനാണ്. പി.എസ്.സി േചാദ്യങ്ങളുെട ഉറവിടം എവിടെനിന്നായാലും ഉദ്യോഗാർഥികൾ എല്ലാ ഉത്തരങ്ങളും എഴുതണെമന്നും ചെയർമാൻ അഭിപ്രായപ്പെട്ടു. ഇ-ഓഫിസ് സംവിധാനം പി.എസ്.സിയുടെ സുതാര്യവും ശക്തവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് വേഗംകൂട്ടുെമന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ പി.എസ്.സി അംഗം ഡോ. പി. സുരേഷ്കുമാർ അധ്യക്ഷനായിരുന്നു. കമീഷൻ അംഗം പി.എച്ച്. മുഹമ്മദ് ഇസ്മാഇൗൽ, എൻ.ഐ.സി ജില്ല ഓഫിസർ മേഴ്സി സെബാസ്റ്റ്യൻ, ജോയൻറ് സെക്രട്ടറി എ. രവീന്ദ്രൻ നായർ, െഡപ്യൂട്ടി സെക്രട്ടറി കെ. പ്രശാന്ത് കുമാർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആർ. മനോജ് എന്നിവർ സംസാരിച്ചു. മേഖല ഓഫിസർ കെ.വി. ഗംഗാധരൻ സ്വാഗതവും ജില്ല ഓഫിസർ ടി. ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story