Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:05 PM IST Updated On
date_range 17 July 2018 2:05 PM ISTമൃതദേഹം മാറിപ്പോയ സംഭവം: നിധിെൻറ മൃതദേഹം സംസ്കരിച്ചു
text_fieldsbookmark_border
അമ്പലവയൽ (വയനാട്): അബൂദബിയിൽ മരിച്ച നിധിെൻറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. നിധിന് പകരം തമിഴ്നാട് സ്വദേശിയുടെ മൃതദേഹമായിരുന്നു നേരത്തെ എത്തിയത്. മൃതദേഹം മാറിപ്പോയ സംഭവത്തിലെ നിയമക്കുരുക്കുകൾ ഒഴിവാക്കി അബൂദബിയിൽനിന്ന് ഞായറാഴ്ച അർധരാത്രി 12.30ന് പുറപ്പെട്ട വിമാനത്തിൽ തിങ്കളാഴ്ച പുലർച്ചയാണ് കരിപ്പൂരിൽ എത്തിച്ചത്. നാലുമണിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. തിങ്കളാഴ്ച രാവിലെ 10മണിയോടെ അമ്പലവയലിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അമ്പലവയൽ പായിക്കൊല്ലി അഴീക്കോടൻ ഹരിദാസിെൻറ മകൻ നിധിൻ (30) ജൂലൈ അഞ്ചിനാണ് മരിച്ചത്. എന്നാൽ, നാട്ടിലെത്തിയത് തമിഴ്നാട് സ്വദേശി കൃഷ്ണൻ കാമാച്ചിയുടെ(29) മൃതദേഹമാണ്. ഒരേ ദിവസം മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ ഒരേദിവസംതന്നെ അബൂദബി ഖലീഫ സെൻട്രൽ ആശുപത്രിയിലെ എംബാമിങ് കേന്ദ്രത്തിലെത്തി. അവിടെനിന്ന് നാട്ടിലേക്കയച്ച കൃഷ്ണന്‍ കാമാച്ചിയുടെ മൃതദേഹത്തോടൊപ്പം നിധിെൻറ രേഖകൾ നൽകിയതാണ് മാറിപ്പോകാനിടയാക്കിയത്. നിധിെൻറ മൃതദേഹം വെള്ളിയാഴ്ചതന്നെ നാട്ടിലെത്തിച്ച് ഇരുകൂട്ടരുടെയും മൃതദേഹങ്ങൾ പരസ്പരം കൈമാറാൻ ബന്ധുക്കൾ ശ്രമിച്ചിരുന്നെങ്കിലും നിയമ തടസ്സം കാരണം നടന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് എംബസി, നോർക്ക അധികൃതരുടെ സഹായത്തോടെ രേഖകൾ ശരിയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story