Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2018 11:15 AM IST Updated On
date_range 15 July 2018 11:15 AM ISTതീകൊളുത്തി കൊല: തെളിവായി സജി പകർത്തിയ വിഡിയോ
text_fieldsbookmark_border
പ്രത്യേക പൊലീസ് സംഘം ആലപ്പുഴയിലേക്ക് ഇൗങ്ങാപ്പുഴ (കോഴിക്കോട്): പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് മരിച്ച കൈതപ്പൊയിലിലെ മലബാർ ഫിനാൻസ് ഉടമ കുപ്പായക്കോട് ഒളവകുന്നേൽ സജി കുരുവിള സംഭവത്തിെൻറ തലേന്ന് പകർത്തിയ വിഡിയോ പ്രതിയെ തിരിച്ചറിയാൻ പൊലീസിന് സഹായകമായി. കൈതപ്പൊയിലിൽ പ്ലംബിങ് ജോലി ചെയ്തുവന്ന ആലപ്പുഴ വള്ളിക്കുന്ന് കടുവിനാൽ 'സുമേഷ് ഭവനി'ൽ സുരേഷ് കുമാറാണ് (40) പ്രതി. തെൻറ സ്ഥാപനത്തിലെത്തിയ സുരേഷ് കുമാറിനോട് പണയ ഉരുപ്പടിക്ക് ഒന്നരലക്ഷം രൂപയേ നൽകാനാവൂവെന്ന് സജി പറഞ്ഞപ്പോൾ രണ്ടുലക്ഷം വേണമെന്ന് ഇയാൾ കർശനമായി ആവശ്യപ്പെട്ടു. ഒടുവിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ ഇടപാട് നടത്താൻ സജി നിർദേശിച്ചതിനെ തുടർന്ന് നീരസത്തോടെയാണ് പ്രതി മടങ്ങിയത്. യുവാവിെൻറ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് സജി ഇരുവരും തമ്മിലെ സംഭാഷണം വിഡിയോയിൽ പകർത്തിയത്. ഇത് സഹോദരിക്ക് അയച്ചിരുന്നു. ചുവന്ന മഴക്കോട്ട് ധരിച്ച യുവാവ് സജിയുമായി സംസാരിക്കുന്ന വിഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്. സജിയുടെ മൊഴിയിലും ചുവന്ന മഴക്കോട്ട് ധരിച്ച യുവാവാണ് ആക്രമിച്ചതെന്ന് പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. 2017 ഒക്ടോബറിലാണ് പ്രതി ഭാര്യയും മകനുമൊത്ത് ഇവിടെ താമസമാക്കിയത്. രണ്ടുമാസം മുമ്പ് ഭാര്യ ഇയാളുമായി തെറ്റി മകനോടൊപ്പം നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. താമരശ്ശേരി സി.ഐ അഗസ്റ്റിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. താമരശ്ശേരിയിലെ പ്രത്യേക പൊലീസ് സംഘം ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story