Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:53 AM IST Updated On
date_range 5 July 2018 10:53 AM ISTകാമ്പസിലെ ബാഹ്യഇടപെടൽ: കർശന നിയമം വേണം -െഎ.എൻ.എൽ
text_fieldsbookmark_border
േകാഴിക്കോട്: എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യുവിെൻറ നിഷ്ഠൂര കൊലപാതകത്തിൽ പങ്കാളികളായ മുഴുവൻ പേരെയും പിടികൂടി ശിക്ഷിക്കണമെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ഇതുപോലുള്ള കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ധീരമായ നടപടികൾ കൈക്കൊള്ളണം. കാമ്പസിനകത്ത് വിദ്യാർഥികൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടുന്നത് ഫലപ്രദമായി തടയാൻ സർക്കാർ കർശന നിയമനിർമാണം നടത്തണമെന്നും ഇത്തരക്കാർ അടിച്ചമർത്താൻ ഗുണ്ടാ ആക്ട് പ്രയോഗിക്കാൻ മടിക്കരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story