Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗുണ്ടല്‍പേട്ട അപകടം:...

ഗുണ്ടല്‍പേട്ട അപകടം: വന്‍ ദുരന്തത്തില്‍നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
സുല്‍ത്താന്‍ ബത്തേരി: ഗുണ്ടല്‍പേട്ട ഭീമന്‍മേടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട് കണ്ടക്ടർ നാദാപുരം സ്വദേശി പി.പി. സിജു മരിച്ച സംഭവത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഗുണ്ടല്‍പേട്ടയിൽ ചായ കുടിക്കാന്‍ ബസ് നിര്‍ത്തിയതിനാല്‍ യാത്രക്കാര്‍ ഉണര്‍ന്നിരുന്നതും ബസ് മറിയാതിരുന്നതും അപകടത്തി​െൻറ തീവ്രത കുറച്ചു. ഞായറാഴ്ച രാത്രി 10.45ന് ബംഗളൂരു ശാന്തിനഗർ ബസ്റ്റാൻഡിൽനിന്ന് യാത്ര പുറപ്പെട്ട ബസ് തിങ്കളാഴ്ച പുലർച്ച 3.30 ഒാടെയാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയം ബസിൽ 34 യാത്രക്കാരുണ്ടായിരുന്നു. ഓടിക്കൊണ്ടിരുന്ന ബസി​െൻറ സ്റ്റിയറിങ് റാഡ് പൊട്ടി മുന്നോട്ടുകുതിച്ച ബസ് കലുങ്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ബസി​െൻറ മുന്നിലെയും പിന്നിലെയും ചക്രങ്ങൾ ഊരിത്തെറിച്ചു. പുലര്‍ച്ച വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നിസാര പരിക്കേറ്റ രണ്ടുപേരെ ഗുണ്ടല്‍പേട്ട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ള യാത്രക്കാരെയെല്ലാം സുരക്ഷിതമായി മറ്റൊരു ബസില്‍ കയറ്റിവിട്ടതായി അധികൃതർ അറിയിച്ചു. അപകടത്തെതുടർന്ന് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അഞ്ചുമണിക്ക് മുമ്പുതന്നെ രാത്രി യാത്ര പാസില്ലാതെ വണ്ടി ചെക്പോസ്റ്റ് കടത്തിവിട്ടു. ബംഗളൂരു- കോഴിക്കോട് റൂട്ടിൽ രാത്രി സർവിസ് നടത്തുന്ന ബസുകൾക്ക് കൃത്യമായി അറ്റകുറ്റപ്പണി നടത്താനുള്ള സമയം ലഭിക്കാത്തതും റൂട്ടിലെ വേഗതയും അപകടം സാഹചര്യം വർധിപ്പിക്കുകയാെണന്ന് പറയപ്പെടുന്നു. ബംഗളൂരു-കോഴിക്കോട് റൂട്ടിൽ എക്സ്പ്രസ് ബസുകൾ െറാട്ടേഷൻ അനുസരിച്ചാണ് സർവിസ് നടത്തുന്നത്. കോഴിക്കോട് എത്തുന്ന ബസുകൾ മണിക്കൂറുകൾക്കകം ബംഗളൂരുവിലേക്ക് വീണ്ടും സർവിസ് നടത്തുകയും മൈസൂരുവിലെയും ബംഗളൂരുവിലെയും ഗതാഗതക്കുരുക്ക് കടന്ന് ബംഗളൂരുവിലെത്തി അധികം വൈകാതെ രാത്രി ഷെഡ്യൂളിനായി തിരിച്ചുവരേണ്ട അവസ്ഥയാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story