Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആട്ടവും പാട്ടുമായി...

ആട്ടവും പാട്ടുമായി പാലിയേറ്റിവ് ദിനാചരണം

text_fields
bookmark_border
കോഴിക്കോട്: കിടപ്പിലായവർക്കായി കലയും കനിവും ഒത്തുചേർന്ന് സമ്മാനിച്ചത് ഒരായിരം സന്തോഷങ്ങൾ. 'വേദനിക്കുന്നവർക്കൊപ്പം ഞങ്ങളുണ്ട്' എന്ന സന്ദേശവുമായി കോഴിക്കോട്ടെ വിദ്യാർഥികൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പാലിയേറ്റിവ് കെയർ ദിനാചരണം വ്യത്യസ്തമായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ(ഐ.പി.എം), കാമ്പസ് ഓഫ് കോഴിക്കോട് പ്രവർത്തകർ എന്നിവർ ചേർന്നാണ് മിഠായിത്തെരുവിൽ ആട്ടവും പാട്ടുമായി സായാഹ്നം മധുരിതമാക്കിയത്. ഒപ്പം വളൻറിയർമാരുടെ നേതൃത്വത്തിൽ പാലിയേറ്റിവ് രോഗികൾക്കായി ധനസമാഹരണവും സജീവമായിരുന്നു. കാമ്പസ് ഓഫ് കോഴിക്കോടിനുകീഴിലെ വിവിധ കോളജുകളിൽ നിന്നായി 300ഓളം വിദ്യാർഥികൾ പങ്കെടുത്തു. ഇവരുടെ ഫ്ലാഷ്മോബ്, പാട്ട് തുടങ്ങിയവ അരങ്ങേറി. കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിലെ ആർകിടെക്ചർ വിദ്യാർഥിയായിരുന്ന ഖാജ ഹുസൈൻ കാപ്പിപ്പൊടി ഉപയോഗിച്ച് വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു. 1000 രൂപ മുതൽ 25,000 രൂപവരെ വില വരുന്ന ചിത്രങ്ങളാണ് വിൽപനക്കുവെച്ചത്. ഇതിൽ നിന്നുള്ള വരുമാനം കിടപ്പുരോഗികൾക്കായി നീക്കിവെക്കും. ഐ.പി.എമ്മി​െൻറ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി കെ.പി ചന്ദ്രലേഖ, പി.സി. ശ്രീകുമാർ, റിട്ട എ.സി.പി ജയേന്ദ്രൻ, ഭാര്യ അജിത, പ്രകാശ്മാത്യു, സി.കെ. സാബിത്, ബിനോയ് പുളിങ്കുന്നുമ്മൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story