Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 11:08 AM IST Updated On
date_range 8 Jan 2018 11:08 AM ISTഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിന് അഞ്ജിമയും
text_fieldsbookmark_border
പേരാമ്പ്ര: ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ലീഡർ ഡി. അഞ്ജിമ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമൊപ്പം ഡല്‍ഹിയിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കും. രാജ്യ തലസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത് ഈ പേരാമ്പ്രക്കാരിക്കൊപ്പം കേരളത്തിൽ നിന്ന് മറ്റു രണ്ടു പേർ മാത്രമാണ്. ജില്ലയില്‍ മാത്രം 6500 എൻ.എസ്.എസ് വളൻറിയർമാരിൽ നിന്നാണ് ഈ മിടുക്കി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നാലു വർഷമായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ നിറസാന്നിധ്യമായ അഞ്ജിമ ഈ വർഷവും തിരുവാതിരകളിയിലെ അംഗമായിരുന്നു. എന്നാൽ, പരേഡുള്ളതുകൊണ്ട് തൃശ്ശൂരിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. പേരാമ്പ്ര കല്ലോട് കാരപ്പറമ്പത്ത് വിമുക്ത ഭടനായ ദാമോദരെൻറയും ശോഭനയുടെയും മകളായ അഞ്ജിമ പരിശീലന പരിപാടികള്‍ക്കായി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ചങ്ങരോത്ത് രണ്ടു പേർക്ക് തെരുവുനായുടെ കടിേയറ്റു പേരാമ്പ്ര: തെരുവുനായുടെ കടിയേറ്റ് ചങ്ങരോത്ത് രണ്ടു പേർക്ക് പരിക്കേറ്റു. അരീക്കൻ ചാലിൽ മീത്തൽ ബാലൻ (50), ചെറിയപറമ്പിൽ അബ്ദുറഹിമാെൻറ മകൻ സിനാൻ (13) എന്നിവർക്കാണ് കടിയേറ്റത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വീട്ടിലേക്കുളള യാത്രക്കിടെയാണ് കടിയേറ്റത്. ബാലന് ഗുരുതരമായ പരിക്കുണ്ട്. പേരാമ്പ്ര താലൂക്കാശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സക്കുശേഷം ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീബ്രാലൈനിൽനിന്ന് ബൈക്ക് തട്ടി വീട്ടമ്മക്ക് പരിക്ക് പേരാമ്പ്ര: സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വീട്ടമ്മക്ക് ബൈക്ക് തട്ടി പരിക്കേറ്റു. മരുതേരി ചാലപ്പറ്റ മുഹമ്മദിെൻറ ഭാര്യ സുലൈഖ (38)ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര സഹകരണാശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തലക്കാണ് പരിക്കുള്ളത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയിൽ വന്ന ബൈക്കാണ് വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.45 ഓടെ പേരാമ്പ്ര ബസ്സ്റ്റാൻഡ് പരിസരത്താണ് അപകടം. ടൗണിൽ സീബ്രാലൈൻ മുറിച്ചുകടക്കുന്നവരെ ഗൗനിക്കാതെ വാഹനങ്ങൾ പോകുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story