Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:14 AM IST Updated On
date_range 5 Jan 2018 11:14 AM ISTസർഗാലയ അന്താരാഷ്ട്ര പ്രദർശനം
text_fieldsbookmark_border
പയ്യോളി: പ്രായത്തിെൻറ അവശതകളെ അവഗണിച്ച് സർഗാലയ കലാഗ്രാമത്തിൽ കരകൗശലവുമായി എത്തിയ വൃദ്ധദമ്പതികൾ ശ്രദ്ധയാകർഷിക്കുന്നു. പട്ടുനൂൽപ്പുഴുവിെൻറ ഉപയോഗശൂന്യമായ കൂടുകൊണ്ടുള്ള അലങ്കാരവസ്തുക്കളാണ് ഇവരുടെ കരവിരുതിൽ സൃഷ്ടിക്കപ്പെടുന്നത്. മാലയും പൂവും ബൊക്കെയുമെല്ലാം പട്ടുനൂൽപ്പുഴുവിെൻറ കൂടുകൊണ്ട് നൊടിയിടയിൽ വൃദ്ധദമ്പതികൾ നിർമിക്കുന്നു. ദൂെരനിന്ന് നോക്കുേമ്പാൾ പ്ലാസ്റ്റിക് വസ്തുക്കളാണെന്ന് തോന്നുമെങ്കിലും അടുത്തെത്തുേമ്പാഴാണ് ഇവരുടെ കരവിരുതിെൻറ മികവ് മനസ്സിലാകുന്നത്. തമിഴ്നാട്ടിലെ സേലത്തുനിന്നാണ് 'കൊക്കൂണി'െൻറ കരകൗശലവുമായി വൃദ്ധദമ്പതികളായ ചിദംബരവും ഭാര്യ സി. കമലവും എത്തിയത്. സിൽക് കൊക്കൂണിെൻറ കൂട് ഉൽപാദകരിൽനിന്ന് ശേഖരിക്കുകയും വിവിധ വർണങ്ങളിൽ ൈഡ ചെയ്തശേഷം ഉൽപന്നങ്ങൾ നിർമിക്കുകയുമാണ് പതിവ്. കൊക്കൂൺ കരകൗശലത്തിന് തമിഴ്നാട് സർക്കാറിെൻറ അവാർഡ് ചിദംബരത്തിനെ തേടിയെത്തിയിട്ടുണ്ട്. ബംഗളൂരു എൽ.ടി.സിയിൽ മാർക്കറ്റിങ് മാനേജരായിരുന്ന ചിദംബരം അപകടത്തിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ജോലി രാജിവെച്ചാണ് കൊക്കൂൺ കരവിരുതിൽ ശ്രദ്ധയൂന്നിയത്. ഇന്ത്യയിലുടനീളം വിവിധ മേളകളിൽ പ്രദർശനം നടത്തുന്ന വൃദ്ധദമ്പതികളുടെ സ്റ്റാൾ സന്ദർശിച്ച് ഉന്നത വ്യക്തിത്വങ്ങൾ നേരിട്ട് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. 50 രൂപ മുതൽ 1000 രൂപവരെയുള്ള കരകൗശല ഉൽപന്നങ്ങളാണ് ഇവരുടെ സ്റ്റാളിൽ പ്രദർശനത്തിനായി ഒരുക്കിയത്. ഭാര്യ സി. കമലം സാരിയിൽ വിവിധ മാതൃകയിൽ എംബ്രോയിഡറിയും ഒരുക്കി സന്ദർശകരെ വിസ്മയിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story