Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചിരട്ടയിൽ പഴമയിലും...

ചിരട്ടയിൽ പഴമയിലും പുതുമ തീർത്ത്​ കോന്നക്കുട്ടി

text_fields
bookmark_border
നന്മണ്ട: ചിരട്ടയിൽ പഴമയിലും പുതുമതീർത്ത് 93ാം വയസ്സിലും കോന്നക്കുട്ടി ആശാരി കർമരംഗത്ത്. നന്മണ്ട 13ലെ അയമ്പത്തിരുകണ്ടി കോന്നക്കുട്ടിയാണ് ചിരട്ടക്കയിൽ നിർമാണത്തിൽ വ്യാപൃതനാവുന്നത്. ഫൈബർ, ഗ്ലാസ് ടൈപ് കയിലുകളെ പിന്തള്ളി സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ അരങ്ങുവാങ്ങുേമ്പാഴും കോന്നക്കുട്ടിയുടെ ചിരട്ടക്കയിലിന് പ്രിയമേറെ. അവശതകൾ മറന്ന് ഒാരോ ദിനവും ചുരുങ്ങിയത് 10 ചിരട്ട ക്കയിലെങ്കിലും ഉണ്ടാക്കുകയാണ് ഇദ്ദേഹം. പിതാവ് ചെറൂട്ടിയിൽനിന്നാണ് പണി പഠിച്ചത്. ഗൃഹനിർമാണത്തിന് കുറ്റിയടിക്കൽ കർമം കൂടാതെ പട്ടിക, കഴുക്കോൽ, കട്ടില, ജനറൽ, വാതിൽ നിർമാണത്തിലും നേരേത്ത സജീവമായിരുന്നു. കരവിരുതിൽ നിർമിച്ച വാതിലുകൾ ഇന്നും ശ്രദ്ധേയമാണ്. ഉത്സവകാലമായാൽ ദേവീക്ഷേത്രങ്ങളിൽ നടക്കുന്ന ആശാരി, മൂശാരി, തട്ടാൻ, പെരുംകൊല്ലൻ സമുദായക്കാരുടെ കമ്മാളർകളിയുടെ ചുക്കാൻ പിടിക്കുന്നതും കോന്നക്കുട്ടി ആശാരിയാണ്. പരമ്പരാഗത തൊഴിലിൽ മെഷിനറിയുടെ കടന്നുകയറ്റമുെണ്ടങ്കിലും പുതിയ തലമുറ ഇൗ രംഗത്തേക്ക് വരുന്നിെല്ലന്നും കോന്നക്കുട്ടി ആശാരി പരിതപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story