Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 11:08 AM IST Updated On
date_range 25 Feb 2018 11:08 AM ISTകെ.പി.എസ്.ടി.എ ഉപവാസത്തിനിടെ അധ്യാപക നേതാക്കളെ അറസ്റ്റ്ചെയ്ത് വിട്ടയച്ചു
text_fieldsbookmark_border
കോഴിക്കോട്: താമരശ്ശേരി ഉപജില്ലയിലെ മൂന്ന് അധ്യാപകരെ രാഷ്ട്രീയപ്രേരിതമായി സസ്പെൻഡ്ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി ഉപവാസ സമരം നടത്തി. സമരത്തിൽ പങ്കെടുത്ത സംഘടന നേതാക്കൾ വിദ്യാഭ്യാസ ഉപഡയറക്ടറുമായി ചർച്ച നടത്തുന്നതിനിടെ നാൽപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. പിന്നീട് ഡി.ഡി.ഇ കസബ പൊലീസിലെത്തി പരാതി പിൻവലിച്ചതിനെത്തുടർന്ന് ഇവരെ വിട്ടയച്ചു. ഡി.ഡി.ഇ ഓഫിസിനുമുന്നിൽ നടത്തിയ ഉപവാസ സമരം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്തുെമന്ന് എം.പി പറഞ്ഞു. ജില്ല പ്രസിഡൻറ് എൻ. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ. പ്രദീപ്കുമാർ, വൈസ് പ്രസിഡൻറ് പറമ്പാട്ട് സുധാകരൻ, ജില്ല സെക്രട്ടറി ടി. അശോക് കുമാർ, ഒ.എം. രാജൻ, വി.കെ. ബാബുരാജ്, പി.കെ. അരവിന്ദൻ, സജീവൻ കുഞ്ഞോത്ത്, ഇ. സുജാത, പി. സുമ തുടങ്ങിയവർ സംസാരിച്ചു. എം. മണി, ടി.കെ. പ്രവീൺ, പി.പി. രാജേഷ്, ടി.ടി. ബിന്ദു എന്നിവർ നേതൃത്വം നൽകി. സഹപ്രവർത്തകനിൽനിന്നും പി.ടി.എ പ്രസിഡൻറിൽനിന്നും മാനഹാനി നേരിട്ടതിന് പരാതി നൽകിയ അധ്യാപികയെയും ഇതേ വിദ്യാലയത്തിലെ കെ.പി.എസ്.ടി.എ കൗൺസിലറെയും പുതുപ്പാടി ഗവ.ഹൈസ്കൂളിലെ അധ്യാപകനായ അസോ. ഉപജില്ല സെക്രട്ടറിയെയും സസ്പെൻഡ് ചെയ്തതായാണ് പരാതി. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച വിദ്യാഭ്യാസ ഉപഡയറക്ടർക്കെതിരെ അധ്യാപക നേതാക്കൾ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story