Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 11:08 AM IST Updated On
date_range 25 Feb 2018 11:08 AM ISTമതിയായ രേഖയില്ലാതെ കടത്തുകയായിരുന്ന മെഡിക്കൽ ഉപകരണങ്ങൾ പിടികൂടി
text_fieldsbookmark_border
കോഴിക്കോട്: മതിയായ രേഖകളില്ലാതെ ഗുജറാത്തിൽനിന്നും കോഴിക്കോെട്ട ഒരു സ്വകാര്യ ലാബിലേക്ക് കൊണ്ടുവന്ന 70 ലക്ഷത്തോളം രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ കോഴിക്കോട്ട് ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം സ്ക്വാഡ് പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ മെഡിക്കൽ കോളജ് പരിസരത്ത് നടത്തിയ പരിശോധനയിൽ കർണാടക രജിസ്ട്രേഷനിലുള്ള ഒരു ലോറിയിൽനിന്നാണ് ഉപകരണങ്ങൾ പിടിച്ചെടുത്ത്. നികുതി പിഴയിനത്തിൽ ഉപകരണങ്ങൾക്ക് 23 ലക്ഷം രൂപ ഇൗടാക്കിയിട്ടുണ്ട്. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതിനുശേഷം കോഴിക്കോട് ഡിവിഷെൻറ കീഴിൽ നികുതിവെട്ടിപ്പിന് പിടിക്കുന്ന ആദ്യ സംഭവമാണിതെന്ന് ഇൻറലിജൻറ്സ് ഒാഫിസർ ബി. ദിനേശ്കുമാർ മാധ്യമത്തോട് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു. പരിശോധനക്ക് ഇൻറലിജൻസ് ഒാഫിസർ ബി. ദിനേശ്കുമാർ, സ്റ്റേറ്റ് ടാക്സ് ഒാഫിസർമാരായ രാജൻ, പരമേശ്വരൻ നമ്പൂതിരി, സീമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story