Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 5:39 AM GMT Updated On
date_range 23 Feb 2018 5:39 AM GMTcomments new
text_fieldsbookmark_border
Abdul Rasheed www.facebook.com/abdul.rasheed കയ്യൂരിെൻറയും കരിവള്ളൂരിെൻറയും പുന്നപ്ര-വയലാറിെൻറയും ചരിത്രമുള്ള ഒരു പാർട്ടിക്ക് രക്തസാക്ഷിത്വത്തെ മഹത്ത്വവത്കരിച്ച് അണികളെ ആവേശഭരിതരാക്കുക എളുപ്പമാണ്. പക്ഷേ, മാറിയ ഈ കാലത്തും ആശയപോരാട്ടത്തിെൻറയും സംവാദത്തിെൻറയും ജനാധിപത്യ മര്യാദയുടെയും പാഠങ്ങൾ ഉൾക്കൊള്ളാതെ, ചാവേർ സംഘങ്ങളെ ഒരുക്കിനിർത്തി കൊന്നും കൊലവിളിച്ചും കണ്ണൂർ രാഷ്ട്രീയം എന്തുകൊണ്ട് എന്നും ചോരയിൽ മുങ്ങിനിൽക്കുന്നു എന്ന ചോദ്യത്തെ സംസ്ഥാന സമ്മേളനത്തിന് പുറത്തായാലും സി.പി.എം നേരിട്ടേ മതിയാവൂ. വടക്കൻ കേരളത്തിലെ ഈ കൊലപാതക രാഷ്ട്രീയത്തിെൻറ ഒരേയൊരു പ്രതി സി.പി.എം മാത്രമല്ല. പേക്ഷ, ഉറപ്പിച്ചുപറയാനാവും, ഒന്നാം പ്രതി ആ പാർട്ടിതന്നെയാണ്! അതിെൻറ ജനിതക ഘടനയിലുള്ള ജനാധിപത്യവിരുദ്ധതയാണ്. അതിെൻറ തലമുതിർന്ന സംസ്ഥാന നേതാക്കളുടെ കുടിപ്പകയാണ്, ധാർഷ്ട്യമാണ്, ചോരക്കൊതിയാണ്. ജനാധിപത്യബോധം അണികളെ ശീലിപ്പിക്കാത്ത പാർട്ടി നേതൃത്വമാണ് ഈ മാമാങ്കപ്പോരിെൻറ ഉത്തരവാദികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story