Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 11:08 AM IST Updated On
date_range 20 Aug 2018 11:08 AM ISTസർട്ടിഫിക്കറ്റുകൾ നഷ്ടമായ മനോവിഷമത്തിൽ വിദ്യാര്‍ഥി തൂങ്ങിമരിച്ചു
text_fieldsbookmark_border
കുന്ദമംഗലം: സർട്ടിഫിക്കറ്റുകൾ നഷ്ടമായതിെൻറ മനോവിഷമത്തിൽ വിദ്യാർഥി തൂങ്ങിമരിച്ചു. കാരന്തൂര്‍ മുണ്ടിയംചാലില്‍ രമേശിെൻറ മകന്‍ കൈലാസ് (19) ആണ് മരിച്ചത്. ഐ.ടി.ഐയില്‍ ചേരാൻ സര്‍ട്ടിഫിക്കറ്റും പുതിയ വസ്ത്രവും തയാറാക്കിയിരിക്കവേയാണ് കനത്ത മഴയില്‍ കൈലാസിെൻറ വീട്ടില്‍ വെള്ളം ഇരച്ചുകയറിയത്. വീട് വെള്ളത്തിനടിയിലായതോടെ കുടുംബം കാരന്തൂര്‍ എ.എം.എൽ.പി സ്കൂളിലെ ദുരിതാശ്വസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് സർട്ടിഫിക്കറ്റുകൾ അടക്കം എല്ലാം നഷ്ടപ്പെട്ട വിവരം കൈലാസ് അറിഞ്ഞത്. പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടത്. മൃതദേഹം കാരന്തൂര്‍ എ.എം.എൽ.പി സ്കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം മാവൂര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. മാതാവ്: ലക്ഷ്മി, സഹോദരി: ഗ്രീഷ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story