Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 11:21 AM IST Updated On
date_range 14 Aug 2018 11:21 AM ISTസുഭാഷിെൻറ മരണവാർത്ത മൈക്കാവ് ഗ്രാമം കേട്ടത് ഞെട്ടലോടെ
text_fieldsbookmark_border
കോടഞ്ചേരി: കൊല്ലത്തുണ്ടായ അപകടത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ ടി.പി. സുഭാഷ് മരിച്ച വാർത്ത ഞെട്ടലോെടയാണ് ജന്മനാടായ മൈക്കാവ് ഗ്രാമം ശ്രവിച്ചത്. ദൃശ്യ മാധ്യമങ്ങളിൽ വാർത്തയെത്തിയതോടെ ഗ്രാമവാസികൾ മൈക്കാവ് ചുണ്ടക്കുന്നിലെ തറവാട് വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. നാട്ടുകാരോടും സഹപ്രവർത്തകരോടും ബസിലെ യാത്രക്കാരോടും സൗഹാർദപരമായ പെരുമാറ്റവും സദാ പുഞ്ചിരിക്കുന്ന മുഖവും സുഭാഷിനെ ഏവർക്കും പ്രിയങ്കരനാക്കി. ചുണ്ടക്കുന്ന് തെക്കെപുത്തൻപുരയിൽ വേലു-സുഭാഷിണി ദമ്പതികളുടെ മകനായ സുഭാഷ് എട്ടു വർഷം മുമ്പാണ് കെ.എസ്.ആർ.ടി.സിയിൽ ജോലിയിൽ പ്രവേശിച്ചത്. ആറു വർഷം ദീർഘദൂര ബസുകളിൽ ജോലി ചെയ്തു. താമരശ്ശേരി ഡിപ്പോയിലെത്തിയിട്ട് മൂന്നു വർഷമായി. കാലിക്കറ്റ് പ്രസ്ക്ലബിൽനിന്ന് ജേണലിസം ഡിപ്ലോമ നേടിയ സുഭാഷ് മൂന്നുവർഷത്തോളം സിറാജ് പത്രത്തിൽ സബ് എഡിറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story