Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്ത കാലവർഷം:...

കനത്ത കാലവർഷം: കാർഷികമേഖല കടുത്ത പ്രതിസന്ധിയിൽ

text_fields
bookmark_border
കോടഞ്ചേരി: ഇടതടവില്ലാതെ തിമിർത്തുപെയ്യുന്ന കാലവർഷം കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. കൃഷിപ്പണികളൊന്നും ചെയ്യാനാകുന്നില്ല. ചെറുകിട റബർ കർഷകരാണ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. മഴ ആരംഭിക്കുന്നതിനുമുമ്പുതന്നെ മരങ്ങളിൽ റെയിൻകോട്ട് സ്ഥാപിച്ച് മഴക്കാലത്ത് ടാപ്പിങ് മുടങ്ങാതെ നടത്താമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായിരിക്കുന്നത്. കോരിച്ചൊരിയുന്ന മഴയിൽ റെയിൻ കോട്ട് ഉണ്ടെങ്കിലും റബർ മരത്തിൽ ഇൗർപ്പം നിലനിൽക്കുന്നതുമൂലം ടാപ്പിങ് നടത്താൻ കഴയുന്നില്ല. മലവെള്ളം ഒഴിഞ്ഞുപോകാതെ കെട്ടിനിൽക്കുന്നതുമൂലം ആയിരക്കണക്കിന് വാഴകളാണ് നശിച്ചുപോയത്. പുഴ കൃഷിയുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. കനത്ത മഴയോടൊപ്പം ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ റബർ, തെങ്ങ്, കമുക് തുടങ്ങി നിരവധി കാർഷിക വിളകൾ നിലംപൊത്തി. തെങ്ങിൽനിന്ന് മച്ചിങ്ങ അടർന്നുവീണുകൊണ്ടിരിക്കുകയാണ്. കമുകിന് മഹാളിരോഗം പിടിച്ച് കുലകൾ നശിച്ചുകൊണ്ടിരിക്കുന്നു. കർഷകർ കൃഷിപ്പണി നിർത്തിയതോടെ കർഷകത്തൊഴിലാളികൾ പട്ടിണിയിലായി. കാലവർഷം ആരംഭിച്ചതു മുതൽ തോരാതെ പെയ്യുന്ന മഴ പച്ചക്കറി കൃഷിക്ക് വൻ നാശമാണ് വരുത്തിയിരിക്കുന്നത്. മലവെള്ളത്തി​െൻറ കുത്തൊഴുക്കിൽ ഗ്രാമീണ റോഡുകളെല്ലാം തകർന്നുകിടക്കുകയാണ്. കലിതുള്ളുന്ന കാലവർഷക്കെടുതിയുടെ ഇരകളായ കർഷകരും കർഷകത്തൊഴിലാളികളും സാമ്പത്തികമായും മാനസികമായും തകർന്നടിഞ്ഞ അവസ്ഥയിലാണ്. കൃഷിഭവനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിലയിരുത്തുന്ന നാശനഷ്ടക്കണക്ക് യാഥാർഥ്യത്തിൽനിന്ന് ബഹുദൂരമാണ്. വൈറൽ പനി, ഡെങ്കിപ്പനി, കോളറ തുടങ്ങിയ പകർച്ചവ്യാധികളും അങ്ങിങ്ങായി തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതമായി നടത്തുന്നുണ്ട് എന്നതാണ് ആശ്വാസകരം. ഫലത്തിൽ കാർഷിക മേഖല മുെമ്പങ്ങുമുണ്ടാവാത്തവിധം കനത്ത തകർച്ചയെ നേരിടുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story