Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:32 AM GMT Updated On
date_range 29 April 2018 5:32 AM GMTപങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി
text_fieldsbookmark_border
* അടിയന്തര കോമ്പിങ് ഓപറേഷെൻറ ഭാഗമായുള്ള പരിപാടികളിലായതിനാലാണ് പങ്കെടുക്കാൻ കഴിയാതിരുന്നത് കൽപറ്റ: കലക്ടറേറ്റിൽ ശനിയാഴ്ച വൈകീട്ട് നടന്ന പട്ടികജാതി-പട്ടിക ഗോത്രവർഗ അദാലത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത വിവരം കമീഷനെ അറിയിച്ചിരുന്നതായി ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ. കമീഷന് മുമ്പാകെ മുഴുവൻ പരാതികളും കേസുകളും തീർപ്പാക്കുന്നതിനായി എസ്.എം.എസ് ഡിവൈ.എസ്.പിയെയും കൽപറ്റ ഡിവൈ.എസ്.പിയെയും മറ്റു സി.ഐമാരെയും ചുമതലപ്പെടുത്തിയതാണ്. നേരേത്ത നൽകേണ്ട മറുപടികൾ നൽകിയതുമാണ്. അടിയന്തര കോമ്പിങ് ഓപറേഷൻ നടപ്പാക്കുന്നതിെൻറ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാലായിരുന്നു കമീഷൻ സിറ്റിങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. എന്നാൽ, ഇതിെൻറ പേരിൽ ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തുകയാണ് കമീഷൻ ചെയർമാൻ ചെയ്തത്. ജില്ലയിൽ ഗോത്രവിഭാഗക്കാരുടെ ഉന്നമനത്തിനായി ജില്ല പൊലീസ് മുൻകൈ എടുത്ത് വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതൊക്കെ മറന്നാണ് കമീഷൻ സിറ്റിങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിെൻറ പേരിൽ പൊലീസിനെ കുറ്റപ്പെടുത്തുന്നത്. ഇത്തരത്തിൽ പൊലീസിനെ കുറ്റപ്പെടുത്തുന്നത് അവസരം കാത്തുകഴിയുന്ന തീവ്രവാദ, ദേശവിരുദ്ധ ശക്തികൾക്ക് ശക്തിപകരാനേ ഉപകരിക്കുകയുള്ളൂവെന്നും ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു. സിറ്റിങ്ങിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ പരാതികളിലും കേസുകളിലും തീർപ്പുണ്ടാക്കാൻ ചുമതലയുള്ള എസ്.എം.എസ് ഡിവൈ.എസ്.പി തന്നെയാണ് പങ്കെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് പങ്കെടുക്കാൻ സാധിക്കാത്ത കാര്യം കമീഷനെ അറിയിക്കാൻ എസ്.എം.എസ് ഡിവൈ.എസ്.പിയോടും പറഞ്ഞിരുന്നു. അദ്ദേഹം അത് കമീഷനെ അറിയിക്കുകയും ചെയ്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story