Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 11:06 AM IST Updated On
date_range 27 April 2018 11:06 AM ISTതള്ളയാനകൾ കുട്ടിയാനയുടെ ജഡത്തിന് കാവൽനിന്നത് മണിക്കൂറുകൾ
text_fieldsbookmark_border
പേരാമ്പ്ര: പെരുവണ്ണാമൂഴി റിസർവോയറിൽ വെള്ളം കുടിക്കാനെത്തിയപ്പോൾ ചളിയിൽ താഴ്ന്ന് ചരിഞ്ഞ കുട്ടിയാനക്ക് തള്ളയാനകൾ കാവൽ നിന്നത് 12 മണിക്കൂറിലധികം. ബുധനാഴ്ച അർധരാത്രിയോടെയാണ് കാട്ടാനക്കുട്ടം വെള്ളം കുടിക്കാനെത്തിയതെന്ന് കരുതുന്നു. ചളിയിൽ പൂണ്ട കുട്ടിയാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തള്ളയാനകൾ നടത്തിയതായും ഫോറസ്റ്റ് അധികൃതർ പറയുന്നു. ഇത് വിഫലമായതോടെ കുട്ടിയെ ഉപേക്ഷിച്ചുപോകാതെ കാവൽ നിൽക്കുകയായിരുന്നു. പിന്നീട് വ്യാഴാഴ്ച പകൽ 11 മണിക്ക് വനപാലകരെത്തി രണ്ടു തള്ളയാനകളെ വിരട്ടിയോടിച്ച ശേഷമാണ് ജഡം പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story