Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 10:57 AM IST Updated On
date_range 14 April 2018 10:57 AM ISTവെള്ളമില്ല; കതിരണിഞ്ഞ നെൽപാടം കരിഞ്ഞുണങ്ങുന്നു
text_fieldsbookmark_border
നന്തിബസാർ: തിക്കോടി സർവിസ് സഹകരണ ബാങ്ക് നാലേക്കർ പറോളിനടഭാഗെത്ത പാടത്തു ഇറക്കിയ നെല്ല് വിളയാറായപ്പോൾ കരിഞ്ഞുണങ്ങുന്നു. നാൽപതുവർഷമായി തരിശായിട്ടിരുന്ന പാടത്താണ് ഇവർ വിത്തിറക്കിയത്. നല്ലവിളവു ലഭിച്ചെങ്കിലും കൃഷിഭവനിൽനിന്ന് ലഭിച്ച വിത്തിെൻറ അപാകത വിളനാശത്തിനു കാരണമായി. സാധാരണയായി 90 ദിവസംകൊണ്ടു വിളയുന്ന വിത്താണ് നൽകാറ്. എന്നാൽ, 120 ദിവസംകൊണ്ട് വിളയുന്ന വിത്താണ് ലഭിച്ചത്. കൃത്യമായി ജലസേചനസൗകര്യമില്ലാത്തതും കൃഷി കരിഞ്ഞുണങ്ങാൻ കാരണമാകുന്നു. കൂരാച്ചുണ്ട് ഭാഗത്തുനിന്ന് ട്രില്ലർ, ട്രാക്ടർ എന്നിവ കൊണ്ടുവന്നാണ് ഇവിടെ നിലമൊരുക്കിയത്. കനാലിൽ ഇടക്കു വെള്ളം വരാറുണ്ടങ്കിലും ഇവിടെയെത്താറില്ല. അകലാപ്പുഴയിൽനിന്നു തോടുവഴി വെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കുകയാണെങ്കിൽ പരിധിവരെ പ്രശ്നത്തിനുപരിഹാരമാകും. അടുത്തവർഷം വിപുലമായി കൃഷിയിറക്കാൻ ആഗ്രഹമുണ്ടങ്കിലും ഇങ്ങനെയായാൽ കൃഷി ഇറക്കാൻ പ്രയാസമാകുമെന്നു കർഷകനും ബാങ്ക് ഡയറക്ടറുമായ രാജീവൻ കോടല്ലൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story