Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTമീസിൽസ്^റുബെല്ല വാക്സിൻ: ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
മീസിൽസ്-റുബെല്ല വാക്സിൻ: ഹൈകോടതി വിശദീകരണം തേടി ATTN: അഞ്ചാം പേജിലെ വാർത്തയുടെ updated file ആണ് കൊച്ചി: വിദ്യാർഥികൾക്ക് മീസില്‍സ്-റുബെല്ല വാക്‌സിന്‍ നിര്‍ബന്ധമാക്കരുതെന്ന ഹരജിയിൽ ഹൈകോടതി സംസ്ഥാന സർക്കാറിെൻറ വിശദീകരണം തേടി. കോട്ടയം സ്വദേശി സെബാസ്റ്റ്യൻ തോമസ്, എറണാകുളം സ്വദേശി എന്‍.പി. പ്രസാദ്, നിക്‌സണ്‍ മാത്യു, എൻ.പി. പ്രമോദ് എന്നീ രക്ഷിതാക്കൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഹരജിക്കാരുടെ മക്കളെ വാക്സിൻ എടുക്കാൻ നിർബന്ധിക്കരുതെന്ന് കോടതി നിർദേശിച്ചു. എറണാകുളം ജില്ല കലക്ടറുടെ യുനൈറ്റഡ് ഫോര്‍ ഹെല്‍ത്തി എറണാകുളം പദ്ധതി അടുത്തമാസം മൂന്നിന് തുടങ്ങാനിരിക്കുകയാണ്. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്നും അനുമതി നല്‍കാത്ത രക്ഷിതാക്കളെ അറസ്റ്റ് ചെയ്യുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. വാക്‌സിനുകളുടെ ദോഷഫലങ്ങളെക്കുറിച്ച് ലോകവ്യാപക ചർച്ച നടക്കുന്നതിനിടെയാണ് ഇവിടെ ഇക്കാര്യം നിർബന്ധമാക്കുന്നത്. വാക്‌സിന്‍മൂലം മരണം ഉണ്ടായാൽപോലും മറ്റു കാരണങ്ങൾ പറഞ്ഞ് തടിയൂരുകയാണ് സർക്കാർ. കര്‍ശനവ്യവസ്ഥയില്‍ വിദഗ്ധ ഡോക്ടര്‍മാരാണ് വാക്സിൻ നല്‍കേണ്ടത്. തങ്ങളുടെ അനുമതിയില്ലാതെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്നും അനുമതി നല്‍കാത്ത രക്ഷിതാക്കളെ അറസറ്റ് ചെയ്യരുതെന്നും വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കരുതെന്നും ഹരജി ആവശ്യപ്പെടുന്നു. ഹരജിക്കാരുടെ കുട്ടികളിൽ മുതിർന്ന ഒരാൾക്ക് നേരേത്ത മറ്റൊരു വാക്സിൻ നൽകി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തില്‍ പ്രതിരോധ കുത്തിവെപ്പിനുശേഷമുള്ള വിപരീതഫലങ്ങൾ സംബന്ധിച്ച എ.ഇ.എഫ്.ഐ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story