Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 11:20 AM IST Updated On
date_range 21 Sept 2017 11:20 AM ISTദേശീയപാത സ്ഥലമെടുപ്പ് ഡിസംബറിൽ മുക്കാൽ ഭാഗവും പൂർത്തിയാകും
text_fieldsbookmark_border
കോഴിക്കോട്: ദേശീയപാത വികസനത്തിനായി കൊയിലാണ്ടി, വടകര ഭാഗങ്ങളിൽ സ്ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നതായി ജില്ല ഭരണ കൂടം. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. വടകര, അഴിയൂർ ബൈപാസിെൻറയും വടകര ദേശീയപാതയുടെ മറ്റു ഭാഗങ്ങളുടെയും കൊയിലാണ്ടിയിൽ നന്തി-ചെങ്ങോട്ടുകാവ് ബൈപാസിെൻറയും കൊയിലാണ്ടി ദേശീയപാതയുടെ മറ്റുഭാഗങ്ങളുടെയും സ്ഥലമേറ്റെടുപ്പ് പ്രവൃത്തി 75 ശതമാനം ഡിസംബർ 31നകം പൂർത്തിയാക്കാൻ കർമപദ്ധതിക്ക് യോഗം രൂപം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം സ്ഥലമെടുപ്പ് പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം കൊയിലാണ്ടിയിൽ നന്തി-ചെങ്ങോട്ടുകാവ് ബൈപാസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കും. അഴിയൂർ ബൈപാസിെൻറ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story