Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 11:12 AM IST Updated On
date_range 16 Sept 2017 11:12 AM ISTവെട്ടി പരിക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയ സംഭവത്തിൽ ദുരൂഹതയേറുന്നു
text_fieldsbookmark_border
കൊടിയത്തൂർ: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം കിണറ്റിൽ തള്ളിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പരിക്കേറ്റ രമേശിനെ വീട്ടിൽ നിന്ന് ഫോൺ വിളിച്ചിറക്കിയതെല്ലന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കിൽ രാത്രി ഒരു മണി സമയത്ത് ഇയാൾ എന്തിന് പുറത്തുപോയി എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. രമേശ് അന്വേഷണത്തോട് സഹകരിക്കുന്നിെല്ലന്നും പൊലീസ് പറയുന്നു. ഫോൺ വിളിച്ചാണ് ഇയാളെ പുറത്തിറക്കിയതെങ്കിൽ ആ കോൾ പിന്തുടർന്ന് പ്രതിയെ പിടികൂടാമായിരുന്നു. എന്നാൽ അങ്ങനെ ഒരു ഫോൺ കോൾ വരാത്തതിനാൽ അന്വേഷണ സംഘവും പ്രതിസന്ധിയിലാണ്. ഇയാളുപയോഗിക്കുന്ന ഫോണുകൾ പൊലീസ് പരിശോധിച്ചിരുന്നു. സംഭവദിവസം വീട്ടിലെത്തിയ അന്വേഷണ സംഘത്തോട് വീട്ടുകാർ പറഞ്ഞത് ഒരു മണിയോടെ ആരോ ഫോൺ ചെയ്ത് പുറത്തിറക്കിയതാണ് എന്നായിരുന്നു. ബുധനാഴ്ച പുലർച്ചയാണ് പന്നിക്കോട് കാരാളിപറമ്പ് സ്വദേശി പാറപ്പുറത്ത് രമേശിനെ കാരാളിപറമ്പ് അങ്ങാടിക്ക് സമീപത്തെ കിണറ്റിൽ മുറിവുകളോടെ കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story