Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 1:53 PM IST Updated On
date_range 4 Sept 2017 1:53 PM ISTസൗഹൃദം ചേർത്തുവെച്ച ബഷീറിെൻറ മരണം നാടിെൻറ നൊമ്പരമായി
text_fieldsbookmark_border
കുന്ദമംഗലം: സൗഹൃദത്തെ സ്വന്തം ശരീരത്തോട് ചേർത്തുവെച്ച വരിയട്ട്യാക്ക് പുതിയറക്കൽ വീട്ടിൽ എം.സി. ബഷീറിെൻറ മരണം നാടിെൻറ നൊമ്പരമായി. ജാതിമത ഭേദമന്യേ സർവരോടും സ്നേഹബന്ധങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിെൻറ ആകസ്മിക വിയോഗം നാട്ടുകാർക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. കുന്ദമംഗലം അങ്ങാടിയിൽ നിറഞ്ഞുനിന്ന് നാട്ടിലെ എല്ലാ പൊതുപ്രവർത്തനങ്ങളിലും ഇടപെടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു. ബഷീറാണ് കുടുംബത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. കുന്ദമംഗലം ടാക്സി സ്റ്റാൻഡിൽ ബന്ധുവിെൻറ കാറോടിച്ചിരുന്ന ഇദ്ദേഹം തൊഴിൽ മേഖലയിൽ മാന്യമായ പെരുമാറ്റവും വിശ്വസ്തതയും പുലർത്തിയതിനാൽ സഹ ഡ്രൈവർമാരുടെ ആദരവ് പിടിച്ചു പറ്റിയിരുന്നു. നാലു മാസം മുമ്പു വരെ തൊഴിൽ മേഖലയിൽ സജീവമായിരുന്ന ഇദ്ദേഹത്തിന് അസുഖം നേരത്തേ അറിയാമായിരുന്നുവെങ്കിലും മറ്റുള്ളവരുമായി പങ്കു വെച്ചിരുന്നില്ല. മീഡിയവൺ ചാനൽ മിഡിൽ ഇൗസ്റ്റ് എഡിറ്റോറിയൽ ഒാപറേഷൻസ് തലവനായ എം.സി.എ നാസർ ഉൾപ്പെടെ രണ്ടു സഹോദരന്മാരും ഏഴു സഹോദരികളുമുണ്ട്. മരണ വിവരമറിഞ്ഞ് വൻ ജനാവലിയാണ് വീട്ടിലെത്തിയത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുൻ എം.എൽ.എ യു.സി. രാമൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ, സിനിമനടൻ ജോയ് മാത്യു, മീഡിയവൺ എം.ഡി എം. സാജിദ് എന്നിവരും വീട്ടിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story