Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപറമ്പിൽ പാലം നിർമാണം...

പറമ്പിൽ പാലം നിർമാണം പുനരാരംഭിച്ചു, കല്ലേരി പാലം നിർമാണം ദ്രുതഗതിയിൽ; വികസനപ്രതീക്ഷയിൽ നാട്ടുകാർ

text_fields
bookmark_border
ആയഞ്ചേരി: മാസങ്ങളുടെ ഇടവേളക്കുശേഷം പറമ്പിൽ പാലത്തി​െൻറ നിർമാണം പുനരാരംഭിച്ചു. മഴ തുടങ്ങിയതോടെ നിർമാണം നിർത്തിവെക്കുകയായിരുന്നു. മഴ കുറഞ്ഞിട്ടും കരാർ സംബന്ധിച്ച പ്രശ്നംകാരണം നിർമാണം വീണ്ടും നീണ്ടു. ഇതിനെതിരെ സർവകക്ഷി യോഗം പ്രതിഷേധവുമായി രംഗെത്തത്തിയിരുന്നു. അതേസമയം, കല്ലേരി പാലംപ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വടകര--മാഹി കനാലി​െൻറ നവീകരണത്തി​െൻറ ഭാഗമായാണ് ചേരിപ്പൊയിൽ പറമ്പിൽ ഭാഗത്തും കല്ലേരിയിലും പാലം നിർമിക്കുന്നത്. ഇതിനായി കനാൽ ആഴവും വീതിയും കൂട്ടി. ചേരിപ്പൊയിലിൽ പാലം ഇല്ല. വില്യാപ്പള്ളി-ആയഞ്ചേരി റോഡ് ഈ ഭാഗത്ത് കനാലിന് കുറുകെയാണ്. പാലം നിർമാണം ആരംഭിച്ചതോടെ ഗതാഗതത്തിന് ബദൽ റോഡ് നിർമിച്ചിട്ടുണ്ട്. വടകരയിൽ നിന്ന് വില്യാപ്പള്ളിവഴി വരുന്ന ബസുകൾ ചേരിപ്പൊയിലിൽ വന്ന് തിരിച്ചുപോകുകയാണ്. ഗതാഗതപ്രശ്നത്തിന് പരിഹാരം കാണാൻ ആയഞ്ചേരി-വില്യാപ്പള്ളി റൂട്ടിൽ ഇപ്പോൾ ജീപ്പ് സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ബദൽ റോഡി​െൻറ ശോച്യാവസ്ഥ ഇടക്കിടെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. നിർമാണപ്രവർത്തനം വൈകിയതിനാൽ പാലം പൂർത്തിയാകാൻ ഇനിയും ഒരു വർഷം എടുക്കുമെന്നാണ് കരുതുന്നത്. കല്ലേരിയിൽ തകർന്ന പാലത്തിന് സമാന്തരമായാണ് പാലം നിർമിക്കുന്നത്. വാഹനഗതാഗതത്തിന് ഇവിടെ പഴയ പാലമുള്ളതിനാൽ ഗതാഗതം തടസ്സപ്പെടുന്നില്ല. രണ്ടു പാലങ്ങളും പൂർത്തിയാകുന്നതോടെ ഈ മേഖലയിൽ ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ആയഞ്ചേരി--വില്യാപ്പള്ളി റോഡി​െൻറയും വടകര-തണ്ണീർപന്തൽ റോഡി​െൻറയും വികസനത്തിന് പാലങ്ങളുടെ നിർമാണം കരുത്തുപകരും. സി.പി.എം ലോക്കൽ സമ്മേളനം തിരുവള്ളൂർ: സി.പി.എം കോട്ടപ്പള്ളി ലോക്കൽ സമ്മേളനം ജില്ല സെക്രേട്ടറിയറ്റ് അംഗം സി. ഭാസ്കരൻ ഉദ്ഘാടനംചെയ്തു. എൽ.വി. രാമകൃഷ്ണൻ, ടി.കെ.ശാന്ത, ഒ. സജീഷ്, പി.എം. ബാലൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story