Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:23 AM IST Updated On
date_range 20 Oct 2017 11:23 AM ISTകിനാലൂരിലെ നിർദിഷ്ട ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തം
text_fieldsbookmark_border
ബാലുശ്ശേരി: കിനാലൂരിൽ ആശുപത്രി മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. സമീപത്തെ അഞ്ച് ജില്ലകളിൽനിന്നുള്ള ആശുപത്രി മാലിന്യം സംഭരിച്ച് സംസ്കരിക്കാനുള്ള പദ്ധതിയാണ് സ്വകാര്യ സ്ഥാപനമായ മലബാർ എൻവിയോ വിഷെൻറ നേതൃത്വത്തിൽ തുടങ്ങാൻ തീരുമാനിച്ചത്. സംസ്കരണ കേന്ദ്രത്തിനായി വ്യവസായ വികസന കേന്ദ്രത്തിൽ സ്ഥലം നേരത്തേ അനുവദിച്ചിട്ടുണ്ട്. ആശുപത്രി മാലിന്യം വരുന്നതോടെ കിനാലൂർ പ്രദേശത്തെ വായുവും ജലവും മലിനപ്പെടുമെന്നാണ് നാട്ടുകാരുടെ ഭീതി. മണിക്കൂറിൽ ഒരു ക്വിൻറൽ മാലിന്യം സംസ്കരിച്ചെടുക്കുന്ന രീതിയിലാണ് യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നത്. ആശുപത്രികളിൽനിന്നും പുറം തള്ളുന്ന സിറിഞ്ചുകളും മനുഷ്യാവയവ മാലിന്യവും സംസ്കരിച്ചെടുക്കാൻ കാലതാമസം നേരിടുകയാണെങ്കിൽ അന്തരീക്ഷംപോലും മലീമസമാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. സംസ്കരണ കേന്ദ്രത്തിനെതിരെ ഇതിനകം തന്നെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടന്നു. കഴിഞ്ഞദിവസം സി.പി.എം നേതൃത്വത്തിൽ മാർച്ച് നടത്തി. ആശുപത്രി മാലിന്യം തള്ളാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ബാനർ സംസ്കരണ കേന്ദ്രത്തിെൻറ ഗേറ്റിൽ സ്ഥാപിച്ചു. പനങ്ങാട് പഞ്ചായത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലും പ്ലാൻറിലേക്ക് മാർച്ചും ധർണയും നടത്തി. വെള്ളിയാഴ്ച മുസ്ലിംലീഗിെൻറ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും. balu10.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story