Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:23 AM IST Updated On
date_range 20 Oct 2017 11:23 AM ISTരണ്ടു മാസം കാത്തിരുന്ന് കളഞ്ഞുകിട്ടിയ മാല ഉടമയെ ഏൽപിച്ചു
text_fieldsbookmark_border
പേരാമ്പ്ര: കളഞ്ഞുകിട്ടിയ സ്വർണമാല രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു. ആവള കൂട്ടോത്തെ കാട്ടുകുളങ്ങര മൊയ്തുവിനാണ് രണ്ട് പവനോളം തൂക്കം വരുന്ന താലിമാല തെൻറ കടക്ക് സമീപത്തുനിന്ന് ലഭിച്ചത്. മാല കിട്ടിയതു മുതൽ വിവിധ തരത്തിൽ നാട്ടുകാർക്കിടയിൽ പരസ്യം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് മാലയുടെ അവകാശി മൊയ്തുവിനെ തേടിയെത്തിയത്. ഏരത്ത് മുക്ക് മൊട്ടന്തറ തെക്കെ വെങ്കക്കുന്നുമ്മൽ ജിതേഷിെൻറ ഭാര്യ ജിസ്നയുടേതായിരുന്നു ആ മാല. ഒരു ദിവസം രാത്രി കല്യാണത്തിന് പോയപ്പോൾ മഴ പെയ്തതിനെ തുടർന്ന് മൊയ്തുവിെൻറ കടയിൽ കയറി നിന്നപ്പോളാണ് മാല നഷ്ടമായത്. ഒരിക്കലും കിട്ടില്ലെന്നു വിചാരിച്ച താലിമാല തിരികെ ലഭിച്ചപ്പോൾ അവർ മൊയ്തുവിെൻറ നല്ല മനസ്സിന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story