Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടലുണ്ടി...

കടലുണ്ടി വാവുത്സവത്തിന് സമാപനം

text_fields
bookmark_border
കടലുണ്ടി: മണ്ണൂർ വളവിലെ മണ്ണൂർ കോട്ടയിലേക്ക് മടങ്ങിയതോടെ കടലുണ്ടി വാവുത്സവത്തിന് സമാപനമായി. കടലുണ്ടി വാവുത്സവത്തി​െൻറ വരവറിയിച്ചുള്ള ജാതവൻ പുറപ്പാട് ചൊവ്വാഴ്ച മൂന്നോടെയാണ് മണ്ണൂർ വളവിലെ ജാതവൻ കോട്ടയിൽനിന്ന് ആരംഭിച്ചത്. ജാതവ​െൻറ യാത്ര വ്യാഴാഴ്ച പുലർെച്ചയോടെ കടലുണ്ടി വാക്കടവിലെത്തി. തുടർന്ന് ദേവിയുടെ നീരാട്ടിനുശേഷം മകൻ ജാതവൻ സർവാഭരണ വിഭൂഷിതയായ അമ്മ ദേവിക്ക് ഒപ്പം കടലുണ്ടി വാക്കടവിൽനിന്ന് വ്യാഴാഴ്ച ഉച്ചക്ക് 12ഒാടെ തിരിച്ച് എഴുന്നള്ളി. പേടിയാട്ട് ദേവിയുടെ എഴുന്നള്ളത്ത് ആദ്യം എത്തിയത് കുന്നത്ത് തറവാട്ടിലേക്കാണ്. വ്രതനിഷ്ഠരായ കുന്നത്ത് തറവാട്ടുകാർ ദേവിയെ വെള്ളരി നിവേദ്യം നൽകി സ്വീകരിച്ചു. തുടർന്ന് തറവാട്ടിലെ മണിത്തറയിലെ പീഠത്തിൽ ആചാരാനുഷ്ഠാനത്തോടെയിരുത്തി. ദേവിയുടെ ഇഷ്ട വിനോദമായ പടക്കളി തല്ല് ആസ്വദിച്ചശേഷം കറുത്തങ്ങാട്ട് ഇല്ലത്തേക്ക് പുറപ്പെട്ടു. മണ്ണൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയുടെ കാർമികത്വത്തിലുള്ള സംഘം ദേവിയെ വെള്ളരി നിവേദ്യത്താൽ സ്വീകരിച്ചു. സന്ധ്യയോടെ ദേവി പേടിയാട്ട് കാവിലെത്തി. പനയംമഠം തറവാട്ടുകാർ ദേവിയെ വെള്ളരി നിവേദ്യം നൽകി സ്വീകരിച്ചു. തുടർന്ന് ആചാരാനുഷ്ഠാന പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം കുടികൂട്ടൽ ചടങ്ങ് നടന്നു. ഈ ചടങ്ങിന് ശേഷം മകൻ ജാതവൻ മണ്ണൂരിലെ കോട്ടയിലേക്ക് മടങ്ങിയതോടെ വാവുത്സവത്തിന് സമാപനമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story