Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:24 AM IST Updated On
date_range 18 Oct 2017 11:24 AM ISTവ്യവസ്ഥകള്‍ പാലിക്കാതെ ഗെയിൽ അധികൃതര്‍ വീണ്ടുമെത്തി; സ്ഥലമുടമകള്‍ തടഞ്ഞു
text_fieldsbookmark_border
എകരൂല്‍: കഴിഞ്ഞദിവസം കലക്ടറുടെ നേതൃത്വത്തില്‍ എം.കെ. രാഘവന്‍ എം.പിയുടെയും ബാലുശ്ശേരി എം.എൽ.എ പുരുഷന്‍ കടലുണ്ടിയുടെയും സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാതെ ഉണ്ണികുളം കാപ്പിയില്‍ പ്രദേശത്ത് എത്തിയ ഗെയിൽ അധികൃതരെ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. കനത്ത പൊലീസ് സംരക്ഷണത്തില്‍ മണ്ണുമാന്തിയന്ത്രവുമായി പൊലിയേടത്ത് പറമ്പില്‍ പ്രവൃത്തി പുനരാരംഭിക്കാനാണ് തൊഴിലാളികളുമായി ഗെയില്‍ അധികൃതര്‍ എത്തിയത്. എന്നാൽ, കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന വ്യവസ്ഥകള്‍ പാലിക്കാതെ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന കാര്യത്തില്‍ സ്ഥലമുടമകള്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. തര്‍ക്കത്തിനൊടുവില്‍ അധികൃതര്‍ തിരിച്ചുപോവുകയായിരുന്നു. സ്ഥലമുടമകളുടെ ആശങ്ക പരിഹരിച്ച് പ്രവൃത്തി പുനരാരംഭിക്കാനായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ, നേരത്തേ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലെ തീരുമാനങ്ങളെല്ലാം ലംഘിക്കുന്ന തരത്തിലായിരുന്നു ഗെയില്‍ അധികൃതരുടെ കടന്നുകയറ്റമെന്നാണ് സ്ഥലമുടമകളുടെ പരാതി. എല്ലാ വ്യവസ്ഥകളും കാറ്റില്‍പറത്തിയുള്ള ഏകപക്ഷീയ നടപടിയാണ് ഗെയില്‍ അധികൃതര്‍ തുടരുന്നതെന്ന് സ്ഥലമുടമകള്‍ പറഞ്ഞു. വ്യവസ്ഥകള്‍ ഇരകള്‍ക്കുവേണ്ടിയല്ലെന്നും ഗെയിലിന് സുഗമമായി പ്രവൃത്തി നടത്താനുള്ളതാക്കി മാറ്റുകയാണെന്നും സ്ഥലമുടമകള്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story