Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:09 AM IST Updated On
date_range 16 Oct 2017 11:09 AM ISTമൂടാടി പഞ്ചായത്തിനെതിരെ പി.ഡി.പി രാപ്പകൽ സമരത്തിന്
text_fieldsbookmark_border
നന്തിബസാർ: മൂടാടി പഞ്ചായത്തിലെ നന്തിബസാറിൽ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാൻ ഭരണസമിതിക്കു കഴിയാത്ത സാഹചര്യത്തിൽ പി.ഡി.പി മൂടാടി പഞ്ചായത്ത് കമ്മിറ്റി ബുധനാഴ്ച രാപ്പകൽ സമരവും ജനകീയ ഒപ്പുശേഖരണവും നടത്തും. വർഷങ്ങളായി ജനങ്ങളും പൊതുസംഘടനകളും ഉന്നയിച്ചുകൊണ്ടിരിക്കുന്ന നന്തിയിൽ ഒരു മത്സ്യമാർക്കറ്റ് എന്ന സ്വപ്നം ഇതുവരെ യാഥാർഥ്യമാക്കിയില്ല. ടൗണിലെ പല ഭാഗങ്ങളിലാണ് മത്സ്യവിൽപന നടക്കുന്നത്. ഒരു അടിസ്ഥാനസൗകര്യവുമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ ഒരു റൂമിൽ പത്തും, പതിനഞ്ചു പേരെ താമസിപ്പിക്കുന്നതു കാരണം പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. ഇത്തരം വിഷയങ്ങളിലെല്ലാം പഞ്ചായത്ത് മാറിനിൽക്കുകയാണ്. റെയിൽവേ അടിപ്പാതക്കുവേണ്ടി ജനങ്ങളിൽനിന്ന് പിരിവെടുത്ത് റെയിൽവേക്ക് പണമടച്ചെങ്കിലും, നാലുമാസം കഴിഞ്ഞിട്ടും കൺവീനർ യോഗംപോലും വിളിച്ചിട്ടില്ല. ഈ കാരണങ്ങൾ കാണിച്ചാണ് സമരം. നന്തിയിലെ അടിപ്പാത; പണമിറക്കിയവർ പഞ്ചായത്തിലേക്ക് നന്തിബസാർ: നാളിതുവരെ നാട്ടുകാർ മുറവിളി കൂട്ടിക്കൊണ്ടിരുന്ന െറയിൽവേ അടിപ്പാതക്ക് വേണ്ടി പണം നൽകിയവർ പ്രവർത്തനം മന്ദഗതിയിലായതോടെ പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ നാലുമാസമായി കമ്മിറ്റി യോഗംപോലും വിളിക്കാതെ ആളുകളെ വട്ടംകറക്കുന്നതിൽ പ്രതിഷേധിച്ച് കെ.കെ. അച്യുതെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ. നൗഷാദ്, എം.കെ. സത്യൻ എന്നിവർ സംസാരിച്ചു. അടിപ്പാതയുടെ പ്രവൃത്തി അനിശ്ചിതത്വം അവസാനിപ്പിക്കാൻ ചൊവ്വാഴ്ച കാലത്ത് പഞ്ചായത്ത് അധികൃതരുമായി സംസാരിക്കാനും പരിഹാരം കാണുവാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story