Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെക്കേ കടപ്പുറത്ത്​...

തെക്കേ കടപ്പുറത്ത്​ തിരക്കിട്ട്​ നവീകരണം

text_fields
bookmark_border
കോഴിക്കോട്: വടക്കേ കടലോരംപോലെ കോഴിക്കോട് തെക്കേ കടപ്പുറവും അണിഞ്ഞൊരുങ്ങുന്നു. വിനോദസഞ്ചാര വകുപ്പിനുവേണ്ടി തുറമുഖവകുപ്പി​െൻറ അനുമതിയോടെ ഹാർബർ എഞ്ചിനീയറിങ്ങ് വിഭാഗം നടത്തുന്ന ഭംഗിയാക്കൽ പ്രവർത്തികൾ 65 ശതമാനവും പൂർത്തിയായി. നേരെത്ത, നവംബറിൽ തീർക്കാൻ തീരുമാനിച്ച പ്രവൃത്തികൾ ഡിസംബറിനകം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. മൊത്തം 3.8 കോടി രൂപ ചെലവിൽ ഡോ. എം.കെ. മുനീർ എം.എൽ.എ താത്പര്യമെടുത്താണ് കടപ്പുറം മോടിയാക്കുന്നത്. തെക്കേകടൽപ്പാലത്തിന് തെക്കുഭാഗത്ത് നിന്ന് 800 മീറ്ററോളം നീളത്തിലാണ് പ്രവൃത്തി. നേരത്തേ നിശ്ചയിച്ചിരുന്ന വീതിയിൽ സ്ഥലം വിട്ടുകിട്ടാത്തതിനാൽ 10 മീറ്റർ വീതിയിലാണ് നവീകരണം. കടൽപ്പാലത്തിന് സമീപത്തുള്ള ഹോട്ടൽ ജില്ല ഭരണകൂടം കഴിഞ്ഞദിവസം പൊളിക്കാൻ നിർേദശം നൽകിയെങ്കിലും പൂർണമായും മാറ്റാനായിട്ടില്ല. ഹോട്ടലും ഇതുവരെ യാഥാർഥ്യമാകാത്ത സ്േപാർട്സ് കൗൺസിൽ നീന്തൽക്കുളത്തി​െൻറ സ്ഥലവുമെല്ലാം വഴിമുടക്കികളായി നിന്നെങ്കിലും പ്രശ്നങ്ങൾ ഏറെക്കുറെ പറഞ്ഞുതീർത്തിട്ടുണ്ട്. നീന്തൽക്കുളത്തി​െൻറ ഭാഗം ഒഴിവാക്കിയതോടെയാണ് ഭംഗിയാക്കാനുള്ള സ്ഥലം കുറഞ്ഞത്. നാല് വ്യൂ പോയൻറുകളും ടൈലിട്ട നടപ്പാതയും ഇരിപ്പിടങ്ങളും വിളക്കുകളും മറ്റുമടങ്ങിയതാണ് പദ്ധതി. വ്യൂ പോയൻറുകൾക്ക് സമീപമുള്ള കോൺക്രീറ്റ് ഇരിപ്പിടങ്ങൾ വാർത്ത് അലങ്കാരപ്പനകൾ നട്ടുകഴിഞ്ഞു. ടൈലിടുന്നതടക്കം ചെലവേറിയ പ്രവൃത്തികളാണിനി ബാക്കിയുള്ളത്. കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കാനും തെക്കേകടൽപ്പാലം വൃത്തിയാക്കി അതിന് സമീപം ഇരിപ്പിടങ്ങൾ ഒരുക്കുന്നകാര്യവും പരിഗണിക്കുന്നുണ്ട്. നിർമാണം പൂർത്തിയായാൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാവും നവീകരിച്ച കടപ്പുറത്തി​െൻറ ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story