Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 11:14 AM IST Updated On
date_range 8 Oct 2017 11:14 AM ISTഉബൈദ് സാംസ്കാരിക വൈവിധ്യങ്ങളെ സമന്വയിപ്പിച്ച കവി
text_fieldsbookmark_border
ഫറോക്ക്: മലയാളത്തിെൻറയും കന്നടയുടേയും സാംസ്കാരിക വൈവിധ്യങ്ങളെ ഒരുപോലെ സന്നിവേശിപ്പിച്ച കവിയാണ് ടി. ഉബൈദ്. ചന്ദ്രഗിരിപ്പുഴയുടെ തീരത്തുനിന്ന് സംസ്ഥാന രൂപീകരണം സാധ്യമാകും മുൻപ് കേരളമെന്ന ആശയത്തെ കവിതയിലൂടെ കൊണ്ടുവന്ന ആളായിരുന്നു ടി. ഉബൈദ് എന്ന് എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ടി. ഉബൈദിെൻറ 110ാം ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയും -ഫാറൂഖ് കോളജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു. സംവാദത്തോടനുബന്ധിച്ച് വിവിധ സെക്ഷനുകളിലായി ഡോ. ഉമർ തറമേൽ, ഫൈസൽ എളേറ്റിൽ, പി.എ. റഷീദ്, മുഹമ്മദ് ഷെരീഫ്, ഡോ. മുഹമ്മദലി, ഫാത്തിമ ജാസ്മിൻ, ഡോ. ലക്ഷ്മി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ടി. മൻസൂറലി സ്വാഗതവും ഷമീന ഷിറിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story