Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:18 AM IST Updated On
date_range 4 Oct 2017 11:18 AM ISTകൊച്ചിയിലെ റോഡ് പ്രവൃത്തി അഞ്ചിനകം പൂർത്തിയാക്കുമെന്ന് മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് നടക്കുന്ന കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി ഇൗമാസം അഞ്ചിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരൻ. പരിശീലന വേദികളായ പരേഡ് ഗ്രൗണ്ട്, വോളിഗ്രൗണ്ട് എന്നിവിടങ്ങളിലെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും കെ.ജെ. ഹർഷാൽ റോഡ്, പി.സി. റോഡ്, പാണ്ടിക്കുടി-ചെല്ലാനം റോഡ് എന്നിവിടങ്ങളിലെ ടൈൽ പതിക്കലും ബി.എം.ബി.സി പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ സൗന്ദര്യവത്കരണത്തിെൻറയും സ്റ്റേഡിയത്തിെൻറയും പ്രവർത്തനം നേരത്തേ പൂർത്തീകരിച്ചു. പൊതുമരാമത്ത് വകുപ്പ് ഫണ്ട് ഉപയോഗിച്ച് 6.5കോടിയുടെ റോഡ് പ്രവൃത്തികൾ തൃപ്പൂണിത്തുറ, കൊച്ചി, എറണാകുളം, തൃക്കാക്കര, വൈപ്പിൻ എന്നീ മണ്ഡലങ്ങളിലായി ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ട്. ഷൺമുഖം റോഡ്, േബ്രാഡ്വേ, ഗോശ്രീ റോഡ്, എം.ജി റോഡ്, തോപ്പുംപടി ഹാർബർ ബ്രിഡ്ജ്, ഫോർഷോർ റോഡ്, ബാനർജി റോഡ് എന്നിവയിലെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചതായും മന്ത്രി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. 11.59 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികളാണ് നഗരത്തിൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story