Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 11:11 AM IST Updated On
date_range 29 Nov 2017 11:11 AM ISTമരണം കാതോർത്ത് വലിയമല
text_fieldsbookmark_border
കൊയിലാണ്ടി: 35 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വലിയമല നാശത്തിെൻറ വക്കിൽ. അനധികൃതമായ മണ്ണെടുപ്പാണ് വിശാലമായ മലയെ കൊന്നുകൊണ്ടിരിക്കുന്നത്. അധികൃതർ അറിഞ്ഞും അറിയാതെയുമൊക്കെയായി മണ്ണെടുപ്പ് തുടങ്ങിയിട്ട് കാലമേറെയായി. ദേശീയപാതയിൽ മൂടാടിയിൽനിന്ന് നാലുകിലോമീറ്റർ അകലെയാണ് വലിയമല. താഴെഭാഗത്തു കൂടി മനോഹരമായ അകലാപുഴ ഒഴുകുന്നുണ്ട്. പല കാലത്തായി മലകൈവശമാക്കിയവർ കരിങ്കൽഖനനവും മണ്ണെടുപ്പും നിർബാധം തുടരുകയാണ്. സ്വന്തം ആവശ്യമെന്ന നിലക്ക് കുറഞ്ഞ അളവിൽ മണ്ണെടുക്കാൻ അനുവാദം വാങ്ങി അതിെൻറ മറവിൽ വൻ മണ്ണ്കടത്താണ് നടക്കുന്നത്. പ്രകൃതിക്ക് വൻകോട്ടം തട്ടുന്ന രീതിയിൽ മലയുടെ മുകളിൽ നിന്ന് പോലും മണ്ണ് കടത്തുന്നുണ്ട്. ഏതാനും വർഷം മുമ്പ് ഇവിടെ ഉരുൾപൊട്ടിയിരുന്നു. മലയുടെ മുകളിൽ ഹരിജൻ കോളനിയിൽ ഉൾപ്പടെ 350-ഓളം പേർ താമസിക്കുന്നുണ്ട്. കെ. കേളപ്പനും സഹോദരി ലക്ഷ്മി അമ്മക്കും പാരമ്പര്യമായി കിട്ടിയ മല ഭൂദാനപ്രസ്ഥാനത്തിെൻറ ഭാഗമായി ഹരിജനങ്ങൾക്ക് നൽകിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story