Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 11:11 AM IST Updated On
date_range 26 Nov 2017 11:11 AM ISTലോകായുക്ത അപ്പീലുകാരോട് സംഘാടകരുെട ചിറ്റമ്മനയം
text_fieldsbookmark_border
കോഴിക്കോട്: ലോകായുക്ത വിധിയിലൂടെ അപ്പീൽ ലഭിച്ചവരോട് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ കടുത്തവിവേചനെമന്ന് പരാതി. അപ്പീലുമായെത്തിയ മത്സരാർഥികളെ വിധികർത്താക്കൾക്ക് മനസ്സിലാകുന്ന രീതിയിൽ സംഘാടകർ പെരുമാറിയെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇൗ മത്സരാർഥികളുടെ കോഡ് നമ്പർ കടലാസിൽ എഴുതിയാണ് നൽകിയത്. മറ്റ് വിദ്യാർഥികളുെട കോഡ് നമ്പർ കടലാസിൽ പ്രിൻറ് ചെയ്തതായിരുന്നു. അപ്പീൽ വഴിയെത്തിയവരാണെന്ന് വിധികർത്താക്കളോട് സംഘാടകർ പറഞ്ഞതായും പരാതിയുണ്ട്. വിധിനിർണയത്തിെൻറ രഹസ്യസ്വഭാവം നഷ്ടമാകുന്ന ഇൗ നടപടിക്കെതിരെ അഡീഷനൽ ഡി.പി.െഎ ജിമ്മി കെ. ജോസിന് രക്ഷിതാക്കൾ പരാതി നൽകി. ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കുെമന്ന് ഡി.പി.െഎ അറിയിച്ചതായി രക്ഷിതാക്കൾ പറഞ്ഞു. ലോകായുക്തയുടെ വിധി സമ്പാദിച്ച് 21 മത്സരാർഥികളാണ് കോഴിക്കോട്ട് എത്തിയത്. ഇവരെ പെങ്കടുക്കാൻ അനുവദിച്ചെങ്കിലും അന്തിമ കോടതിവിധി വരെ ഫലങ്ങൾ തടഞ്ഞുവെക്കാൻ അഡീഷനൽ ഡി.പി.െഎ ഉത്തരവിറക്കിയിട്ടുണ്ട്. വാദം നടക്കാതെയും വിദ്യാഭ്യാസ വകുപ്പിെൻറ ഭാഗം കേൾക്കാതെയുമാണ് കോടതിവിധി വന്നത്. അന്തിമ കോടതി വിധി വന്നാലും തങ്ങൾക്ക് സമ്മാനം കിട്ടുമോെയന്നതാണ് അപ്പീൽ വഴിയെത്തിയവരുടെ ആശങ്ക. അപ്പീലിെൻറ പേരിൽ ശത്രുക്കളെപ്പോലെയാണ് സംഘാടകർ പെരുമാറുന്നതെന്നാണ് ആക്ഷേപം. ഹൈകോടതി വിധി പാലിക്കാനായി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ ഇത്തവണ അപ്പീലുകൾ അനുവദിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story