Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 11:15 AM IST Updated On
date_range 18 Nov 2017 11:15 AM ISTജനാധിപത്യത്തെ ശക്തിപ്പെടുത്താൻ മാധ്യമങ്ങൾക്ക് കഴിയും -ഡോ. സെബാസ്റ്റ്യൻ പോൾ
text_fieldsbookmark_border
വടകര: ഭരണഘടനാപരമായ അവകാശങ്ങൾ ജനങ്ങളെ അറിയിക്കാനുളള കടമ മാധ്യമങ്ങൾ സ്വയം ഏറ്റെടുത്ത് നിർവഹിക്കുന്നുണ്ടെന്നും പ്രതിപക്ഷം ദുർബലപ്പെടുന്ന ഇടങ്ങളിൽ ജനാധിപത്യം ശക്തിപ്പെടുത്താൻ മാധ്യമങ്ങൾക്ക് കഴിയുമെന്നും ഡോ. സെബാസ്റ്റ്യൻ പോൾ. ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി, ജനാധിപത്യ വേദി, നിയമസഭ പാർലമെൻററി അഫയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിെൻറയും ആഭിമുഖ്യത്തിൽ നടത്തിയ 'ഇന്ത്യൻ ജനാധിപത്യത്തിെൻറ ഭാവി' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസംവിധാനത്തിനു പുറമെ നാലാം ശക്തിയായി പ്രവർത്തിക്കുന്ന മാധ്യമസമൂഹമാണ് ജനാധിപത്യത്തിെൻറ കാവലാളാകുന്നത്. ഇവിടെ, നവ സമൂഹമാധ്യമങ്ങളും വലിയ പങ്കുവഹിക്കുന്നതായി സെബാസ്റ്റ്യൻ പോൾ പറഞ്ഞു. സി.കെ. നാണു എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി.വി. കവിത അധ്യക്ഷത വഹിച്ചു. കേരള നിയമസഭ പ്രസ് സെക്രട്ടറി ഡോ. പി.ജെ. വിൻസെൻറ്, ഇ.കെ. നാരായണൻ, കെ.സി. റിജുകുമാർ, ദിനേശൻ കരുവാങ്കണ്ടി, ടി.കെ. രാജൻ, കിഴക്കയിൽ ഗോപാലൻ, പി. പ്രസീത, ടി.എം. രാജൻ, പ്രദീപ് ചോമ്പാല, പി.പി. ചന്ദ്രശേഖരൻ, സി.കെ. പത്മനാഭൻ, ഫസൽ തങ്ങൾ, കെ. ഗംഗാധര കുറുപ്പ്, ശ്രീധരൻ മടപ്പളളി, കെ. കലാജിത്ത്, കെ.പി. ഫൈസൽ, വി.പി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story