Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയന്ത്രണം പിടിവിട്ടു:...

നിയന്ത്രണം പിടിവിട്ടു: മാനാഞ്ചിറയിൽ 'പരസ്യ' കൈ​േയറ്റം

text_fields
bookmark_border
കോഴിക്കോട്: നവീകരിച്ച നഗരപാതയിലെ പരസ്യങ്ങളുടെ കൈേയറ്റം തടയാൻ ജനകീയ കമ്മിറ്റിയുണ്ടാക്കുന്ന വേളയിലും മാനാഞ്ചിറക്കുചുറ്റും പരസ്യങ്ങളുടെ പ്രളയം. വർഷങ്ങൾക്കുമുമ്പ് സ്ക്വയർ പുനർനിർമിച്ചപ്പോെളടുത്ത തീരുമാനമാണ് പരസ്യമായി ലംഘിക്കുന്നത്. സ്ക്വയറിനുചുറ്റും കമാനങ്ങളും ബോർഡുകളുംവെച്ചാൽ ഉടൻ എടുത്തമാറ്റുമെന്ന നഗരസഭ അധികൃതരുടെ നിലപാടിൽ അയവു വന്നതാണ് പരസ്യ സ്ക്വയറായി മാനാഞ്ചിറ മാറാൻ കാരണം. എൽ.െഎ.സിക്കു മുന്നിലും ബി.ഇ.എം സ്കൂളിനു മുന്നിലുമൊക്കെ ബോർഡുകൾ തലങ്ങും വിലങ്ങും വീണ് വികൃതമായ നിലയിലാണ്. നടപ്പാത ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. സ്ക്വയർ നവീകരിച്ചപ്പോൾ സ്ഥാപിച്ച 'പരസ്യ നിരോധിത മേഖല' എന്നെഴുതിയ ബോർഡിനു മുന്നിൽപ്പോലും ബാനറുകൾ കെട്ടിപ്പൊക്കിയിട്ടുണ്ട്. തുരുെമ്പടുത്തു തുടങ്ങിയ ബോർഡ് മാറ്റിസ്ഥാപിക്കാനും നടപടിയായില്ല. കമീഷണർ ഒാഫിസി​െൻറ എതിർദിശയിലുള്ള സ്ക്വയറിനു ചുറ്റുമുള്ള കൈവരി നിറയെ ബാനറുകളാണ്. നഗരത്തി​െൻറ കുടിവെള്ള സ്രോതസ്സായ കുളത്തി​െൻറ മതിലിലും വിളക്കു കാലിൽപോലും ഫ്ലക്സ് ബോർഡുകളാണ്. സ്വകാര്യസ്ഥാപനങ്ങളും വ്യാപകമായി സ്ക്വയറിൽ ബോർഡുകൾ തൂക്കിത്തുടങ്ങിയിട്ടുണ്ട്. ചായമടിച്ച് സൂക്ഷിച്ചുപോന്ന മതിലി​െൻറ ചില ഭാഗങ്ങളിലും പശയുപയോഗിച്ച് പോസ്റ്ററുകൾ പതിക്കാനും തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ ആറു പാതകളിൽ പരസ്യങ്ങളുടെ ൈകയേറ്റം നാട്ടുകാരുടെയും രാഷ്ട്രീയ കക്ഷികളുടെയും ജന പ്രതിനിധികളുടെയും ജനകീയ കമ്മിറ്റിയുണ്ടാക്കി നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story