Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 11:11 AM IST Updated On
date_range 5 Nov 2017 11:11 AM ISTബസ് അപകടം: 24 വർഷത്തിനുശേഷം ഡ്രൈവർ പിടിയിൽ
text_fieldsbookmark_border
കോഴിക്കോട്: അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവർ 24 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. 1994ൽ ഉണ്ടായ ബസ് അപകട കേസിലെ പ്രതി കാസർകോട് സ്വദേശി ശശിധരൻ കുട്ടിയാനെയാണ് ട്രാഫിസ് പൊലീസ് പിടികൂടിയത്. കാസർകോട് വിദ്യാനഗർ സർക്കിൾ ഇൻസ്പെക്ടർ ബാബു പെരിങ്ങേത്തിെൻറ സഹായത്തോടെ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സിവിൽ പൊലീസ് ഓഫിസർമാരായ ജയന്ത്, പ്രശാന്ത് എന്നിവർ കാസർേകാട് െവച്ചാണ് പ്രതിയെ അറസ്റ്റുചെയ്തത്. മാവൂർ റോഡിൽ െവച്ചുണ്ടായ അപകട കേസിലെ ബസ് ഡ്രൈവറാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. സിറ്റി ട്രാഫിക് സി.െഎ ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇത്ര പഴക്കം ചെന്ന കേസിൽ പൊലീസ് പ്രതിയെ പിടികൂടുന്നത് അത്യപൂർവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story