Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപയ്യോളി തീരദേശ...

പയ്യോളി തീരദേശ പ്രദേശങ്ങളിലെ ജലക്ഷാമം: ട്രയൽ പമ്പിങ്​ രണ്ടാഴ്ചക്കകം

text_fields
bookmark_border
പയ്യോളി തീരദേശ പ്രദേശങ്ങളിലെ ജലക്ഷാമം: ട്രയൽ പമ്പിങ് രണ്ടാഴ്ചക്കകം കോഴിക്കോട്: പയ്യോളി നഗരസഭയിലെ തീരദേശ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതി​െൻറ ഭാഗമായി ചെത്തിൽ പാടശേഖര സമിതിക്കു വേണ്ടി നിർമിച്ച കിണറ്റിൽനിന്ന് രണ്ടാഴ്ചക്കകം ട്രയൽ പമ്പിങ് നടത്താൻ തീരുമാനമായി. ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കെ. ദാസൻ എം.എൽ.എ സന്നിഹിതനായിരുന്നു. സി.ഡബ്ല്യു.ആർ.ഡി.എം അധികൃതരാണ് ട്രയൽ പമ്പിങ് നടത്തുക. ഇതിനുള്ള ചെലവ് പയ്യോളി നഗരസഭ വഹിക്കും. പമ്പിങ്ങിനു ശേഷമുള്ള പ്രദേശത്തെ ജലവിതാനം അറിയാനാണ് ട്രയൽ നടത്തുന്നത്. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കിണറും ഫിഷറീസ് ഡിസ്െപൻസറിയിലെ കിണറും നവീകരിച്ച് കുടിവെള്ള വിതരണത്തിന് ഉപയോഗിക്കാനും തീരുമാനമായി. ഫിഷറീസ് ഡിസ്െപൻസറിയിലെ കിണർ നവീകരണ പദ്ധതിക്കായി അഞ്ചു ലക്ഷം രൂപ നഗരസഭ നീക്കിവെച്ചതായി ചെയർപേഴ്സൻ പി. കുൽസു അറിയിച്ചു. ആവിത്തോട് കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർവേ നടത്താൻ തഹസിൽദാർക്ക് നിർദേശം നൽകുമെന്ന് ജില്ല കലക്ടർ പറഞ്ഞു. പാണ്ടികശാല കോളനി, ഗാന്ധി നഗർ കോളനി, ഇയ്യോത്ത് കോളനി എന്നിവിടങ്ങളിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതി​െൻറ ഭാഗമായി സർവേ നടപടികൾ സ്വീകരിക്കാൻ ഹരിത കേരള മിഷന് യോഗം നിർദേശം നൽകി. എ.ഡി.എം ടി. ജനിൽ കുമാർ, ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story