Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമ്പദ്​ഘടനയെ...

സമ്പദ്​ഘടനയെ ഉലക്കുന്നത്​സ്വേച്ഛാപ്രവണതകൾ

text_fields
bookmark_border
സമ്പദ്ഘടനയെ ഉലക്കുന്നത് സ്വേച്ഛാപ്രവണതകൾ ഭരത് ജുജുൻവാല എതിർ ശബ്ദങ്ങളെ നിരാകരിക്കാനും അടിച്ചമർത്താനുമുള്ള വ്യഗ്രത ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയാറല്ല. ഇത്തരം പ്രതിലോമ രീതികൾ പ്രത്യാഘാതജനകമാണെന്ന മുന്നറിയിപ്പും അവഗണിക്കപ്പെടുന്നു. കൊറിയ രണ്ടായി വിഭജിക്കപ്പെട്ട കാലം. അന്ന് ഉത്തര കൊറിയയായിരുന്നു സാമ്പത്തികാഭിവൃദ്ധിയിൽ ഏറെ മുന്നിൽ. പക്ഷേ, സ്വേച്ഛാപ്രമത്തരായ ഭരണകർത്താക്കൾ ആ സൗഭാഗ്യങ്ങൾ നശിപ്പിച്ചു. ജനാധിപത്യ വ്യവസ്ഥിതി നടപ്പാക്കിയ ദക്ഷിണ കൊറിയയാകെട്ട, ഉത്തര കൊറിയയെ മറികടക്കുന്ന സാമ്പത്തിക പുരോഗതി കൈവരിച്ച് ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്തു. മസാചൂസറ്റ്സ് സർവകലാശാല നടത്തിയ പഠന ഗവേഷണങ്ങളിലാണ് ഇൗ കണ്ടെത്തൽ. ഭരണകൂടത്തിന് സംഭവിക്കുന്ന വീഴ്ചകൾ തിരുത്താൻ പ്രതിപക്ഷ വിമർശങ്ങൾ പ്രാപ്തമാെണന്ന വസ്തുത അംഗീകരിക്കാൻ മോദി സർക്കാർ ഇപ്പോഴും തയാറല്ല. ലോക്സഭയിൽ ഒരു പ്രതിപക്ഷ നേതാവിനെ അംഗീകരിക്കാൻ സർക്കാർ സന്നദ്ധമാകാത്തത് കേവലം സാേങ്കതിക പ്രശ്നങ്ങൾ ചൂണ്ടിക്കൊണ്ടായിരുന്നു. കുറഞ്ഞപക്ഷം 55 അംഗങ്ങളുടെ പിന്തുണ ആവശ്യമാണെന്ന ഇൗ സാേങ്കതികത ഉപേക്ഷിച്ച് വലിയ ഒറ്റക്കക്ഷിയെ പ്രതിപക്ഷ നേതൃപദവിയിലേക്ക് ഉയർത്തുന്നത് സൃഷ്ടിക്കുന്ന സൗഹൃദഭാവം മുൻകൂട്ടി കാണാൻ സർക്കാറിന് കഴിയുന്നില്ല. ചൈനയിൽനിന്ന് പാഠം സ്വീകരിക്കാനും സർക്കാറിന് ഉദ്ദേശ്യമില്ല. ഏകകക്ഷി ഭരണമാണ് ചൈന അനുവർത്തിച്ചുവരുന്നതെങ്കിലും ഉൾപ്പാർട്ടി ചർച്ചകൾക്ക് ബെയ്ജിങ് ഇടം അനുവദിക്കുന്നത് സൃഷ്ടിപരമാണ്. ആ രീതിയുടെ സദ്ഫലമാണ് ചൈനയിൽ ഇന്ന് കാണുന്ന സാമ്പത്തിക സുസ്ഥിതിയുടെ അടിസ്ഥാന കാരണമെന്ന് ബ്രൂകിങ്സ് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. നേർവിപരീത ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മോദി സർക്കാർ സർവാധികാരങ്ങളും പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക് കേന്ദ്രീകരിച്ച് തെറ്റായ കീഴ്വഴക്കം കാഴ്ചവെക്കുന്നു. നമ്മുടെ റിസർവ് ബാങ്ക് ഇപ്പോൾ എത്തിച്ചേർന്ന പരിതാപകരമായ അവസ്ഥയുടെ വിശകലനം കേന്ദ്ര സർക്കാറി​െൻറ തെറ്റായ ഇടപെടലി​െൻറ മകുടോദാഹരണംതന്നെ. സെൻട്രൽ ബാങ്കുകൾ സ്വതന്ത്രമായി പ്രവർത്തിക്കേണ്ടതി​െൻറ പ്രാധാന്യം വിശദീകരിക്കുന്ന പഠന റിപ്പോർട്ടുകൾ ബ്രൂകിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് നേരത്തേ പുറത്തുവിടുകയുണ്ടായി. സർക്കാർ സ്വീകരിക്കുന്ന തെറ്റായ സാമ്പത്തിക നയങ്ങളെ തിരുത്തി വീഴ്ചകളിൽനിന്ന് സമ്പദ്ഘടനയെ സംരക്ഷിക്കാൻ സ്വതന്ത്ര സെൻട്രൽ ബാങ്കുകളുടെ സമയോചിത തന്ത്രങ്ങൾക്ക് കഴിയുമെന്ന വ്യത്യസ്തയിലേക്കാണ് പഠനങ്ങൾ വിരൽചൂണ്ടുന്നത്. എന്നാൽ, റിസർവ് ബാങ്കിനെ സ്വന്തംവരുതിയിൽ നിർത്തുന്ന പ്രതിലോമ രീതി മോദി ഭരണകൂടത്തി​െൻറ സവിശേഷ സംഭാവനയായി മാറിയിരിക്കുന്നു! മോദി രൂപംനൽകിയ മോണിറ്ററി പോളിസി കമ്മിറ്റിയിൽ റിസർവ് ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് മാത്രമാണ് പ്രാതിനിധ്യം ലഭിച്ചത്. മറ്റ് മൂന്നുപേർ സർക്കാർ നോമിനികൾ. റിസർവ് ബാങ്കി​െൻറ സ്വാതന്ത്ര്യത്തിന് ഇതോടെ വിലക്കുവീണു എന്നുസാരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story