Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് വജ്രജൂബിലി ആഘോഷം ഇന്ന്

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ആളുകൾ ചികിത്സക്കായി ആശ്രയിക്കുന്ന ആതുരാലയമായ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടെ 60ാം വാർഷികവും പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരനുള്ള യാത്രയയപ്പും തിങ്കളാഴ്ച നടക്കും. രാവിലെ 11ന് ഡോ. ജയറാം പണിക്കർ ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 1957 മേയ് 29ന് ഗവർണർ ഡോ. ബി. രാമകൃഷ്ണറാവു തറക്കല്ലിട്ട മെഡിക്കൽ കോളജ് അതേ വർഷം ആഗസ്റ്റ് അഞ്ചിന് ആരോഗ്യമന്ത്രി ഡോ. എ.ആർ. മേനോൻ ജനങ്ങൾക്കായി സമർപ്പിച്ചു. പ്രധാന ആശുപത്രിയായ എൻ.എം.സി.എച്ച്, മാതൃ^ശിശു സംരക്ഷണ കേന്ദ്രം (ഐ.എം.സി.എച്ച്), സൂപ്പർ സ്പെഷാലിറ്റി ആശുപത്രി, ചെസ്റ്റ് ഹോസ്പിറ്റൽ, സാവിത്രി സാബു കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, സ്പോർട്സ് മെഡിസിൻ, ഫിസിക്കൽ മെഡിസിൻ, ഫാർമസി കോളജ്, ഡ​െൻറൽ കോളജ്, നഴ്സിങ് കോളജ്, എം.സി.എച്ച് യൂനിറ്റ് ചെറൂപ്പ തുടങ്ങിയവയാണ് മെഡിക്കൽ കോളജി​െൻറ അനുബന്ധ സ്ഥാപനങ്ങൾ. ഏഷ്യയിൽത്തന്നെ ഏറ്റവുമധികം പ്രസവം നടക്കുന്നത് ഐ.എം.സി.എച്ചിലാണ്. 60ാം വാർഷികത്തി​െൻറ ഭാഗമായി നിരവധി വികസന പ്രവർത്തനങ്ങളാണ് കാമ്പസിൽ നടക്കുന്നത്. പുതിയ തൃതീയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ കെട്ടിടനിർമാണം പൂർത്തിയായി. പാരാമെഡിക്കൽ കോഴ്സിന് അനുവദിച്ച മൂന്നു കോടിയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. മ്യൂസിക് തെറപ്പി സിസ്റ്റം, വാട്ടർ പ്യൂരിഫയർ, ഡ്രിപ് സ്റ്റാൻഡ്, വരാന്തയിലുള്ള രോഗികൾക്ക് േഫാൾഡിങ് കട്ടിലുകൾ, വീൽചെയറുകൾ, ബാത്റൂം നിർമാണം, ബെഡ് സൈഡ് ലോക്കർ എന്നിവ വിവിധ സംഘടനകളുടെ സഹായത്തോടെ നടപ്പാക്കി. സമ്പൂർണ മാലിന്യസംസ്കരണത്തിന് 20 കോടി രൂപ സർക്കാർ വകയിരുത്തിയതായും അധികൃതർ അറിയിച്ചു. ആഘോഷ ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയാവും. എം.െക. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തും. 29 വർഷത്തെ സേവനത്തിനുശേഷമാണ് പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരൻ പടിയിറങ്ങുന്നത്. എം.ബി.ബി.എസും എം.ഡിയും ഇവിടെ പൂർത്തിയാക്കിയ അദ്ദേഹം 30 വർഷത്തെ സർവിസിനിടക്ക് ഒരു വർഷം മാത്രമാണ് ഇവിടെനിന്ന് വിട്ടുനിന്നത്. 2015ൽ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രിൻസിപ്പലായിരുന്നപ്പോഴായിരുന്നു അത്. ട്യൂട്ടറായും അസി. പ്രഫസറായും അസോ. പ്രഫസറായും പ്രഫസറായും ഡെപ്യൂട്ടി സൂപ്രണ്ടായും അദ്ദേഹം കോഴിക്കോട്ട് സേവനമനുഷ്ഠിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story